പിരിവ്

നിങ്ങളുടെ പക്കലുള്ള കാന്ത തട്ടിപ്പുകള്‍,കള്ളത്തരങ്ങള്‍,പൊള്ളത്തരങ്ങള്‍,നുണകള്‍,അയച്ചു തന്ന് സഹായിക്കുക : kanthamala@gmail.com

സമുദായത്തെ ഭിന്നിപ്പിക്കുകയും സ്വാര്ത്ഥ താല്പര്യത്തിന് വേണ്ടി, ന്യൂനപക്ഷ വിരുദ്ധരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും മുസ്ലിം സമൂഹത്തില് അനൈക്യത്തിന്റെ വിത്ത് പാകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ കുതന്ത്രങ്ങള്ക്കെതിരെ സമുദായത്തെ ബോധവാന്മാരാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
പ്രവാചകര് അരുളി: من خرج يفرق بين امتي فاضربوا عنقه. എന്റെ സമുദായത്തില് ഭിന്നിപ്പുണ്ടാക്കാന് ഒരാ‍ള് പുറപ്പെട്ടാല് അയാളുടെ പിരടി നിങ്ങള് വെട്ടുക. (ഹദീസ് ശരീഫ്)
ചുരുങ്ങിയ പക്ഷം ഇത്തരം കാപട്യങ്ങളും ദുഷ് ചെയ്തികളും വിളിച്ചു പറയേണ്ട ഒരു ബാധ്യത എനിക്കും നിങ്ങള്ക്കും ഉണ്ട്.
********************************************************************************************************************************

2012, ഡിസം 19

പള്ളി പണിയുന്നത് തിരുകേശം സൂക്ഷിക്കാനാണെന്നും അല്ലെന്നും കാന്തപുരം

 പള്ളി പണിയുന്നത് തിരുകേശം സൂക്ഷിക്കാനാണെന്നും അല്ലെന്നും  കാന്തപുരം 



2012, ജൂലൈ 12

വ്യാജകേശത്തിനെതിരെ സമസ്ത പ്രചാരണം ശക്തമാക്കുന്നു

മലപ്പുറം: കാന്തപുരം കൊണ്ടുവന്ന വ്യാജ കേശ വിവാദത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ വിഷയം പുതിയ തലത്തിലേക്ക്. പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരുന്നു.തിരുകേശ വിവാദത്തില്‍ തങ്ങളുടെ നിലപാടായിരുന്നു ശരിയെന്ന് തെളിയിക്കുന്നതാണ് കോടതിയുടെ ഇടപെടലെന്ന് സമസ്ത പറയുന്നു. ഹര്‍ജിക്കാരനൊപ്പം ചേരാന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും തിരുകേശ വിവാദ വിഷയത്തില്‍ ശക്തമായ പ്രചാരണവുമായി മുന്നോട്ടുപോകാനാണ് സമസ്തയുടെ തീരുമാനം. വടകര സ്വദേശിയായ യു.സി.അബു ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് തിരുകേശ വിവാദം വീണ്ടും കത്തിച്ചിരിക്കുന്നത്. മതവികാരം കച്ചവടമാക്കുന്നുവെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറിനും പരാതി നല്‍കിയിട്ടും ഫലമില്ലെന്ന് കാണിച്ചാണ് അബു ഹര്‍ജി നല്‍കിയത്. തിരുകേശം നബിയുടേതാണെന്നതിന് തെളിവില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇക്കാര്യം സമൂഹത്തെ മനസ്സിലാക്കാന്‍ പലവട്ടം ശ്രമിച്ചിരുന്നുവെന്ന് സമസ്തയും പറയുന്നു. . ശഹ്‌റേ മുബാറക്ക് എന്ന പേരിലാണ് കാന്തപുരം വിഭാഗം പള്ളി നിര്‍മാണവുമായി മുന്നോട്ടുവന്നിരുന്നത്. എന്നാല്‍ പിന്നീട് പള്ളിയുടെ പേര് മസ്ജിദുല്‍ ആസാര്‍ എന്നാക്കി മാറ്റി. 'അനുഗ്രഹീത മുടി' എന്നര്‍ഥമുള്ള ശഹ്‌റേ മുബാറക്ക് എന്ന പേരില്‍നിന്ന് പുരാവസ്തു എന്ന അര്‍ഥമുള്ള ആസാര്‍ എന്ന പദത്തിലേക്ക് മാറ്റിയതുതന്നെ ഒളിച്ചോട്ടമാണെന്നാണ് സമസ്ത പറയുന്നത്.(അവ: വെബ്‌ ന്യൂസ്‌ ).

2012, ജൂലൈ 8

വ്യാജ കേശം; കാന്തപുരത്തിനു ഹൈക്കോടതി നോട്ടീസ്


(വിവാദമാകുന്നതിന്‌ മുമ്പ്‌വി
ടിത സൈറ്റില്‍ നല്‍കിയിരു
ന്നകേശ ഫോട്ടോകളില്‍ ഒന്ന്‌)


കൊച്ചി: മുഹമ്മദ് നബിസ) തങ്ങളുടെ തിരുകേശമെന്ന് പ്രചരിപ്പിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കൊണ്ടുവന്ന വ്യാജ കേശതിനെതിരില്‍ അല്ലാഹുവിന്റെ കോടതിക്ക് മുമ്പേ ഭൌതിക കോടതിയും ഇടപെടുന്നു.
ബോംബയിലെ ചോര്‍ ബസാറിലെ വ്യാപാരിയായ ഇക്ബാല്‍ ജാലിയാ വാലയില്‍ നിന്നും നേരത്തെ കാരന്തൂര്‍ മര്‍കസില്‍ കൊണ്ട് വന്ന വ്യാജ മുടിയുടെ സനദ് തെളിയിക്കാന്‍ കാന്തപുരത്തിന്‌ കഴിയാതെ വന്നപ്പോള്‍, അബൂദാബിയിലെ ശൈഖ്‌ ഖസ്‌റജി മുഖേനെ അതേ വ്യക്തിയില്‍ നിന്നു തന്നെ വ്യാജ മുടി തിരുകേശമെന്ന പേരില്‍ കാന്തപുരം മര്‍കസില്‍ എത്തിക്കുകയായിരുന്നു. 
എന്നാല്‍ സനദില്ലാത്ത മുടിയാണ്‌ വീണ്ടും മര്‍കസില്‍ കൊണ്ട്‌ വന്ന്‌ ആത്മീയ ചുഷണം നടത്തുന്നതെന്നും കുപ്രചരണങ്ങളും പ്രവാചകനിന്ദയും തുടരുന്നതെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ നിജ സ്ഥിതി അന്വഷിക്കാന്‍ സമസ്‌ത -പോഷക സംഘടനാ  നേതാക്കള്‍ ബോംബെയിലെ ജാലിയാ വാലയെ സമീപിക്കുകയായിരുന്നു.

ജാലിയാവാലയുടെ പക്കലും സനദില്ലാത്ത വ്യാജ മുടികളാണുള്ളതെന്നു മനസ്സിലാക്കിയ നേതാക്കള്‍ പണം നല്‍കി 7 കേശങ്ങള്‍ സ്വന്തമാക്കി നാട്ടില്‍ തിരിച്ചെത്തി പരീക്ഷണ വിധേയമാക്കുകയും കോഴിക്കോട്ട്‌  പ്രദര്‍ശനം നടത്തി ജനങ്ങളെ ബോധിപ്പിക്കുകയും ചെയ്‌തിരുന്നു.
എന്നിട്ടും വ്യാജ കേശത്തെ കൈവിടാതെ വിവാദം മറച്ചു പിടിക്കാന്‍ കേരളയാത്രക്കിറങ്ങിയ കാന്തപുരത്തിന്റെ കുത്സിത നീക്കം തുറന്നു കാണിച്ച്‌  എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വിമോചനയാത്രയുമായി രംഗത്തിറങ്ങിയിരുന്നു.    
ഇതോടെ വ്യജമുടിയുടെ  യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ സഖാഫികള്‍ അടക്കമുള്ള കാന്തപുരം ഗ്രൂപ്പിലെ പ്രമുഖര്‍ സമസ്‌തയിലേക്ക്‌ മടങ്ങുയും വ്യാജകേശത്തിനെതിരെ രംഗത്തിറങ്ങുകയും ചെയ്തിരുന്നു..
ഇതോടെ വ്യാജകേശ പ്രചരണം പാടെ അവസാനിപ്പിച്ച്‌ മറ്റു ചില പരിപാടികളുമായി അണികളെ കൂടെ നിര്‍ത്തി കൊണ്ടുപോകാന്‍ കാന്തപുരം പാടുപെടുന്നതിനിടെയാണ്‌ ഇവ്വിഷയകമായി കേരള  ഹൈക്കോടതി അദ്ധേഹത്തിന്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.
തിരുകേശ വിവാദത്തിന്റെ പേരില്‍ നാട്ടില്‍ നടക്കുന്ന പ്രചരണം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നു കാണിച്ച്‌ വടകര സ്വദേശി യു.സി അബു നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ്‌ കോടതി നോട്ടീസയച്ചിരിക്കുന്നത്‌..........
നേരത്തെ ഈ വിഷയം സംബന്ധിച്ച്‌ ഹരജി നല്‍കിയിരുന്നെങ്കിലും പൊതുതാല്‍പ്പര്യ ഹരജിയാക്കി നല്‍കാന്‍ ഹൈക്കോടതിഹരജിക്കാരനോട്  നിര്‍ദേശിച്ചിരുന്നു. 
തുടര്‍ന്ന്‌ അഡ്വ. വി ടി കെ മോഹനന്‍ മുഖേന പൊതുതാല്‍പ്പര്യ ഹരജി നല്‍കുകയായിരുന്നു. ഈ ഹരജിയിലാണു ചീഫ്‌ ജസ്റ്റിസ്‌ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ നോട്ടീസയക്കാന്‍ ഉത്തരവായത്‌.
 മറ്റ് സര്‍ക്കാര്‍ എതിര്‍കക്ഷികളായ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കും നോട്ടീസയക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍,ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

http://skssfnews.com

2011, നവം 15

രാഷ്ട്രീയ മുതലെടുപ്പോ സാമൂഹ്യ പ്രതിബദ്ദതയോ




യു‌പി‌എ ഗവണ്‍മെന്‍റിനെതിരെ സമരം ചെയ്യുന്ന എസ്‌എസ്‌എഫ് കേന്ദ്ര ന്യൂന പക്ഷ സഹായവും ക്ഷേമനിധിയും നിഷേധിച്ച കഴിഞ്ഞ ഇടതു പക്ഷ സര്‍ക്കാരിനെതിരെ എപ്പോഴെങ്കിലും സമരം ചെയ്തിട്ടുണ്ടോ?
"ധന സമ്പാദനത്തിനും യാഥാസ്ഥിതികത നില നിര്‍ത്താനും മാത്രമാണ് കാന്തപുരത്തിന് താല്പര്യമുള്ളത്." എം ഗംഗാധരന്‍