പിരിവ്

നിങ്ങളുടെ പക്കലുള്ള കാന്ത തട്ടിപ്പുകള്‍,കള്ളത്തരങ്ങള്‍,പൊള്ളത്തരങ്ങള്‍,നുണകള്‍,അയച്ചു തന്ന് സഹായിക്കുക : kanthamala@gmail.com

സമുദായത്തെ ഭിന്നിപ്പിക്കുകയും സ്വാര്ത്ഥ താല്പര്യത്തിന് വേണ്ടി, ന്യൂനപക്ഷ വിരുദ്ധരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും മുസ്ലിം സമൂഹത്തില് അനൈക്യത്തിന്റെ വിത്ത് പാകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ കുതന്ത്രങ്ങള്ക്കെതിരെ സമുദായത്തെ ബോധവാന്മാരാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
പ്രവാചകര് അരുളി: من خرج يفرق بين امتي فاضربوا عنقه. എന്റെ സമുദായത്തില് ഭിന്നിപ്പുണ്ടാക്കാന് ഒരാ‍ള് പുറപ്പെട്ടാല് അയാളുടെ പിരടി നിങ്ങള് വെട്ടുക. (ഹദീസ് ശരീഫ്)
ചുരുങ്ങിയ പക്ഷം ഇത്തരം കാപട്യങ്ങളും ദുഷ് ചെയ്തികളും വിളിച്ചു പറയേണ്ട ഒരു ബാധ്യത എനിക്കും നിങ്ങള്ക്കും ഉണ്ട്.
********************************************************************************************************************************

2011, നവം 15

രാഷ്ട്രീയ മുതലെടുപ്പോ സാമൂഹ്യ പ്രതിബദ്ദതയോ




യു‌പി‌എ ഗവണ്‍മെന്‍റിനെതിരെ സമരം ചെയ്യുന്ന എസ്‌എസ്‌എഫ് കേന്ദ്ര ന്യൂന പക്ഷ സഹായവും ക്ഷേമനിധിയും നിഷേധിച്ച കഴിഞ്ഞ ഇടതു പക്ഷ സര്‍ക്കാരിനെതിരെ എപ്പോഴെങ്കിലും സമരം ചെയ്തിട്ടുണ്ടോ?

2011, ഒക്ടോ 16

കാന്തപുരത്തിനെതിരെ ലൈംഗിക ആരോപണം: ക്രൈം റിപോര്‍ട്ട് കോടതി ശരി വച്ചു!

അപകീര്‍ത്തികേസ്‌: ക്രൈം-ന്‌ അനുകൂലമായി കോടതി വിധി സെന്‍സിങ്ങ്‌ എഡിറ്റര്‍ അഡ്വ. ഇസ്‌മയില്‍ വഫയ്‌ക്കും റിപ്പോര്‍ട്ടര്‍ക്കും മൂന്നു മാസം ജയില്‍ ശിക്ഷയും 5,000 രൂപ പിഴയും


കോഴിക്കോടു നിന്നും പ്രസിദ്ധീകരിക്കുന്ന സെന്‍സിങ്ങ്‌ മാസികയുടെ എഡിറ്റര്‍ അഡ്വ. ഇസ്‌മയില്‍ വഫയ്‌ക്കും റിപ്പോര്‍ട്ടര്‍ സുല്‍ഫിക്കറിനും മൂന്നുമാസം തടവും അയ്യായിരം രൂപ പിഴയും.
കാന്തപുരം അബൂബക്കര്‍ മുസലിയാരെ ന്യായീകരിച്ചും ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി.നന്ദകുമാറിനെ അപകീര്‍ത്തിപ്പെടുത്തിയും സെന്‍സിങ്ങ്‌ മാസികയില്‍ 2004 സെപ്‌തംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെതിരെ നന്ദകുമാര്‍ നല്‍കിയ അപകീര്‍ത്തിക്കേസിലാണ്‌ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ ഇജാസ്‌ ശിക്ഷ വിധിച്ചത്‌.
കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്‌ ജമീല എന്ന സ്‌ത്രീയില്‍ ഒരു ജാര സന്തതിയുണ്ടായെന്നും അതിന്റെ പേരില്‍ ജമീല ബ്ലാക്ക്‌ മെയില്‍ ചെയ്‌ത്‌ പണം തട്ടുകയാണെന്നും വിശദീകരിച്ച്‌ ഒരു അന്വേഷണ റിപ്പോര്‍ട്ട്‌ ക്രൈം-ന്റെ 2004 ആഗസ്റ്റ്‌ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ്‌ സെന്‍സിങ്ങ്‌ മാസികയില്‍ ടി.പി.നന്ദകുമാറിന്‌ അപകീര്‍ത്തികരമായ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌.
ടി.പി.നന്ദകുമാര്‍ സംഘപരിവാറിന്റെ വക്താവാണെന്നും ബ്ലാക്ക്‌ മെയിലറാണെന്നും ക്രൈം അശ്ലീല മാസികയാണെന്നും പ്രസ്‌തുത റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.


ഈ റിപ്പോര്‍ട്ട്‌ തനിക്ക്‌ അപമാനകരവും സമൂഹത്തില്‍ തന്റെ സ്ഥാനം കരിതേച്ച്‌ കാണിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണെന്നും വാദിച്ചാണ്‌ ടി.പി.നന്ദകുമാര്‍ `സെന്‍സിങ്ങ്‌' എഡിറ്റര്‍ അഡ്വ. ഇസ്‌മയില്‍ വഫയ്‌ക്കും റിപ്പോര്‍ട്ടര്‍ സുല്‍ഫിക്കറിനും എതിരായി അപകീര്‍ത്തി കേസ്‌ ഫയല്‍ ചെയ്‌തത്‌.
അഡ്വക്കേറ്റിന്റെ സഹായമില്ലാതെ ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ നേരിട്ടാണ്‌ കേസ്‌ വാദിച്ചത്‌. പ്രതികള്‍ക്കുവേണ്ടി സീനിയര്‍ ക്രിമിനല്‍ ലോയര്‍ അഡ്വ. അശോകന്‍ ഹാജരായി.

കാന്തപുരത്തിന്റെ കൊള്ളപ്പണത്തില്‍ ഒരു തിരുമുടി കൊട്ടാരം







ലോകാദരണീയനായ മുഹമ്മദ്‌ നബിയുടെ തിരുശേഷിപ്പുകള്‍ക്ക്‌ പ്രത്യേകത ഉണ്ടായേക്കാം. അതിലേറെ ബഹുമാനവും കാണും. വിശ്വാസികള്‍ക്ക്‌ അതില്‍ ആശ്വാസവും കണ്ടെത്താന്‍ കഴിഞ്ഞേക്കും. അതെല്ലാം ദൈവത്തിന്‌ കൊടുക്കുന്നു. ഞങ്ങള്‍ സീസറിനുള്ളതേ എടുക്കുന്നുള്ളൂ. `കാന്തപുരം കള്ളക്കാഫിറാണെ'ന്ന്‌ ആദ്യം പറഞ്ഞത്‌ കോഴിക്കോട്‌ തെരുവിലെ നമ്പര്‍ വണ്‍ അഭിസാരികയായിരുന്ന ജമീലയാണ്‌. ഇവള്‍ ആരാണെന്ന്‌ അറിയണമെങ്കില്‍ ക്രൈം-ന്റെ മുന്‍ ലക്കങ്ങളില്‍ പരതിയാല്‍ മതി. അതവിടെ നില്‍ക്കട്ടെ.
``ഈശ്വരന്‍ തെറ്റു ചെയ്‌താലും ഞാന്‍ റിപ്പോര്‍ട്ടു ചെയ്യു''മെന്ന സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ നിശ്ചയദാര്‍ഡ്യം അന്വര്‍ത്ഥമാക്കാനാണ്‌ ഇവിടെ ഞങ്ങളുടെ എളിയ ശ്രമം. അതുകൊണ്ടു തന്നെ മുസ്ലീം സമുദായത്തിലെ ഒരു വിഭാഗത്തിന്റെ ഖല്‍ബില്‍ ഈശ്വര തുല്യനായിരിക്കാം ശൈഖുന കാന്തപുരം എ.പി.അബൂബക്കര്‍
മുസ്‌ലിയാര്‍. പക്ഷേ, മതാന്ധതയില്‍ സര്‍വ്വതും മറന്ന്‌ ഉസ്‌താദിന്‌ സ്‌തുതി പാടുന്ന നിരക്ഷരരായ എ.പി.സുന്നി സംഘങ്ങളോട്‌ സഹതാപത്തോടെ ഞങ്ങള്‍ പറയാന്‍ തുനിയുന്നത്‌ കാന്തപുരം എന്ന കൊള്ളപ്പണക്കാരന്റെ കള്ളത്തരങ്ങളാണ്‌. മറ്റു മുസ്ലീം സംഘടനകളുടെ കാന്തപുരത്തെക്കുറിച്ചുള്ള പഴി പറച്ചില്‍ പരമാവധി എഡിറ്റ്‌ ചെയ്‌തു കൊടുത്താല്‍ പോലും കുറഞ്ഞത്‌ ഒരു അഞ്ച്‌ ലക്കം ക്രൈം എങ്കിലും പ്രസിദ്ധീകരിക്കാം... ഇന്നലില്ലാഹി.
മലബാറിലെ മുസ്ലീങ്ങള്‍ മണ്ടന്മാരാണെന്ന്‌ പൊതുവെ ഒരു ധാരണ ഉണ്ടായിരുന്നു. കാന്തപുരം മൗലവിയുടെ മുടിപ്പള്ളിക്കായുള്ള പണപ്പിരിവ്‌ തുടങ്ങിയതോടെ അത്‌ ശരിയാണെന്ന്‌ തോന്നിപ്പിക്കുന്ന പ്രതികരണമാണ്‌ ഞങ്ങള്‍ പ്രതീക്ഷിച്ചത്‌. പക്ഷേ, തെറ്റി. മുഹമ്മദ്‌ നബിയുടെ തിരുശേഷിപ്പിന്റെ പേരില്‍ അറിവില്ലാത്ത മുസ്ലീം സഹോദരങ്ങളുടെ പണം പിടുങ്ങാനുള്ള കള്ളത്തരങ്ങള്‍ക്കെതിരെ സമുദായത്തിലെ മറ്റു സംഘടനകള്‍ സര്‍വ്വ വിയോജിപ്പുകളും മറന്ന്‌ രംഗത്തിറങ്ങിയതോടെ കാന്തപുരവും കൂട്ടരും
മുസ്ലീങ്ങള്‍ക്കിടയില്‍ ഏതാണ്ട്‌ ഒറ്റപ്പെട്ടിരിക്കുകയാണ്‌. തിരുനബിയുടെ ശേഷിപ്പുകളുടെ ആധികാരികത ചോദ്യം ചെയ്യുമ്പോള്‍ `സുബര്‍കത്തില്‍' കാണാമെന്നാണ്‌ കാന്തപുരത്തിന്റെയും കുഞ്ഞാടുകളുടെയും മറുമൊഴി... സുബ്‌ഹാനള്ളാ.
കാന്തപുരത്തിന്റെ മോഹപദ്ധതിയായിരുന്നു കോഴിക്കോട്‌ സ്വപ്‌ന നഗരിയില്‍ ഒരു ആസ്ഥാന മന്ദിരം. നഗരഹൃദയത്തില്‍ `മര്‍ക്കസ്‌ കോംപ്ലക്‌സ്‌' എന്ന ബഹുനില സമുച്ചയം തീര്‍ത്തു കൊടുത്തു കൊണ്ട്‌ സുന്നി മക്കള്‍ ഉസ്‌താദിനെ കോടീശ്വരനാക്കി. അനാഥ മക്കളുടെ കഥകളില്‍ നൊമ്പരം ചാര്‍ത്തിയും മസ്‌ജിദിന്റെ പേരില്‍ മരമണ്ടന്മാരായ അറബികളെ പിഴിഞ്ഞും കാന്തപുരം പണം സ്വരുക്കൂട്ടി മസ്‌ജിദിന്റെ മറവില്‍ ഒരു ഷോപ്പിംഗ്‌ കോംപ്ലക്‌സു തന്നെ ഉണ്ടാക്കി. ഇതോടെ ചക്കരക്കുടത്തില്‍ കൈയ്യിട്ടവന്റെ അവസ്ഥയായി കാന്തപുരത്തിന്‌. നക്കാന്‍ തുടങ്ങിയതോടെ ആര്‍ത്തി മൂത്തു. എന്തു പറഞ്ഞാലും വേദവാക്യമാക്കാന്‍ കുറെ
സഖാഫിമാരും സ്‌തുതി ഓതാന്‍ കുറെ സുന്നി അണികളും ചുറ്റും കൂടിയപ്പോള്‍ കാന്തപുരത്തിന്റെ മോഹങ്ങള്‍ ആകാശം മുട്ടി. അങ്ങനെയാണ്‌ തിരുനബിയുടെ മുടിവരെ കച്ചവട ചരക്കാക്കി കോഴിക്കോട്‌ നഗരത്തില്‍ ആഢംബരമേറിയ 42 കോടിയുടെ `ശെഹ്‌റേ മുബാറക്ക്‌' എന്ന മുടിപ്പള്ളി ആശയം ഉണര്‍ന്നത്‌.
മുസ്ലീങ്ങളെ മുടിപ്പിക്കാന്‍
ഒരു മുടിപ്പള്ളിയോ...?
മര്‍ക്കസിന്റെ വാര്‍ഷിക മഹാസമ്മേളനത്തിലാണ്‌ കാന്തപുരം ഈ മുടിത്തട്ടിപ്പിന്‌ തുടക്കമിട്ടത്‌. സമ്മേളനത്തില്‍ തടിച്ചു കൂടിയ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഒരു അറബിയില്‍നിന്നും പ്രവാചകന്റെ മുടി എന്ന പേരില്‍ അത്‌ ഏറ്റു വാങ്ങുകയായിരുന്നു. പെണ്ണുങ്ങളുടെ മുടി എന്ന്‌ തോന്നിക്കുന്ന വിധത്തിലുള്ള നീളമുള്ള മുടിക്കെട്ടുകളില്‍ നിന്നാണ്‌ അറബി കാന്തപുരത്തിന്‌ തട്ടിപ്പു നടത്താന്‍ ഈ മുടി ഒപ്പിച്ചു കൊടുത്തതത്രെ.
``ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തില്‍ കോഴിക്കോടിനടുത്ത്‌ കാരന്തൂരില്‍ മര്‍ക്കസ്‌ എന്ന പേരില്‍ സമുദായത്തില്‍ പല സര്‍ക്കസും നടത്തുന്ന കാന്തപുരം അബൂബക്കര്‍ എന്ന മുസ്‌ലിയാര്‍ ജീവിച്ചിരിപ്പുണ്ടെന്നും തന്റെ കൈവശമുള്ള മുടി അദ്ദേഹത്തിനെ ഏല്‌പിക്കണമെന്നും മുഹമ്മദ്‌ നബി സ്വപ്‌നത്തില്‍ കല്‌പിച്ചു'' എന്നാണ്‌ അബുദാബിക്കാരന്‍ അറബി സമ്മേളനത്തില്‍ തട്ടിവിട്ടത്‌. പാവം ഇത്‌ കേട്ടവരെല്ലാം വിശ്വസിച്ചു.
പിന്നീട്‌ നബിയുടെ മുടിയെക്കുറിച്ചള്ള മഹിമകള്‍ നാടാകെ പരന്നു. ഈ മുടി സൂക്ഷിച്ചിരിക്കുന്ന വെള്ളം കുടിച്ചാല്‍ രോഗശമനവും ആയുരാരോഗ്യവും കൈവരിക്കാനാകുമെന്ന പ്രചരണം കൊടുമ്പിരി കൊണ്ടതോടെ കാന്തപുരത്തിന്റെ പണപ്പെട്ടി നിറഞ്ഞു കുമിയാന്‍ തുടങ്ങി. ഒരു കുപ്പി വെള്ളത്തിന്‌ 25,000 രൂപവരെ പ്രതിഫലം വാങ്ങി വെള്ളക്കച്ചവടവും പൊടി പൊടിച്ചു. വെള്ളം അടിച്ച്‌ രോഗശാന്തി വന്നവര്‍ കാന്തപുരം സമ്മേളനങ്ങളില്‍ സാക്ഷ്യം പറയാന്‍ എത്തി തുടങ്ങിയതോടെ കാര്യങ്ങള്‍ എളുപ്പമായി.
പിന്നീടൊന്നും ആലോചിച്ചില്ല. കേരളത്തിലെ തന്റെ മുഴുവന്‍ അനുയായികളോടുമായി കാന്തപുരം ഓഡര്‍ ഇറക്കി. തിരുമുടി പള്ളിക്ക്‌ ഉദാരമായി സംഭാവന ചെയ്യുക. ഇതിനായി കൂപ്പണുകള്‍ തയ്യാറായി. ആയിരം രൂപ പിരിച്ചാല്‍ 600 രൂപ കാന്തപുരത്തിനും 400 രൂപ പിരിവുകാരനും എന്ന നിബന്ധനയില്‍ നാടുനീളെ മുടിപ്പള്ളിക്കായി പിരിവു തുടങ്ങി.
പള്ളിയെ മറയാക്കി 42 കോടി മുടക്കി 1200 മുറികളുള്ള സ്റ്റാര്‍ ഹോട്ടല്‍
അടങ്ങുന്ന ഒരു വന്‍ ഷോപ്പിംഗ്‌ മാള്‍ പണിതുയര്‍ത്താനുള്ള ഉസ്‌താദിന്റെ പൂതിക്ക്‌ സര്‍വ്വതും മറന്ന്‌ സുന്നി അണികള്‍ പൂര്‍ണ്ണ പിന്തുണ കൊടുക്കുകയും ചെയ്‌തു. മുടിയെ ആരാധിക്കാനും മുടിവെള്ളം കുടിക്കാനുമായി എത്തുന്ന സമ്പന്നരായ അണികള്‍ക്ക്‌ താമസിക്കാവുന്ന തരത്തിലുള്ള ആഢംബര മുറികളാണ്‌ ഇവിടെയുള്ളതത്രേ. 1200 മുറികളും അനുബന്ധ സ്ഥാപനങ്ങളും ഇതിനകം തന്നെ റിയല്‍ എസ്റ്റേറ്റ്‌ ലോബി കൈയ്യടക്കി കഴിഞ്ഞു എന്നാണ്‌ സംസാരം. മാത്രമല്ല, പണപ്പിരിവ്‌ തകൃതിയായി നടക്കുന്നുണ്ടെങ്കിലും പള്ളി സ്ഥാപിക്കാനുള്ള സ്ഥലം ഇതുവരെ കാന്തപുരം പ്രഖ്യാപിച്ചിട്ടില്ല. കാരണം പറയുന്നത്‌ അത്‌ പുറത്തു പറഞ്ഞാല്‍ റിയല്‍ എസ്റ്റേറ്റ്‌ മാഫിയ സമീപത്തുള്ള വസ്‌തുക്കള്‍ക്ക്‌ വില കൂട്ടി പറയും എന്നാണ്‌.
`എന്റെ പേരില്‍ മനഃപൂര്‍വ്വം കളവ്‌ കെട്ടിപറയുന്നവനാരോ അവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഒരുക്കി കൊള്ളട്ടെ'. കാന്തപുരം മുടിയുടെ മദ്‌ഹ്‌ പറഞ്ഞ്‌ മേനി നടിക്കുന്ന സാക്ഷാല്‍ മുഹമ്മദ്‌ നബിയുടെ തിരുവചനങ്ങളില്‍ ഒന്നാണ്‌ മേല്‍ ഉദ്ധരിച്ചത്‌. ലോകത്തുള്ള മുസ്ലീങ്ങള്‍ എല്ലാവര്‍ക്കും ഇത്‌ ഒരു തിരുവചനമാകുമ്പോള്‍ കാന്തപുരത്തിന്‌ ഇത്‌ ബാധകമല്ലന്നല്ലേ മുടിപ്പള്ളിയെ മഹത്വ വല്‍ക്കരിക്കുന്നതിലൂടെ തെളിയുന്നത്‌.
പ്രവാചകന്റെ മുടി വ്യാജമാണോ അല്ലയോ എന്നല്ല വാദം. തനിക്ക്‌ ദിവ്യത്വം കല്‍പ്പിച്ച്‌ ആരാധനയ്‌ക്ക്‌ പാത്രമാക്കരുത്‌ എന്നാണ്‌ മുഹമ്മദ്‌ നബി കല്‌പിച്ചിരിക്കുന്നത്‌. ഇത്‌ മറ്റാരേക്കാള്‍ നന്നായി പണ്ഡിതന്‍ കൂടിയായ കാന്തപുരത്തിനറിയാം. പ്രവാചക സ്‌നേഹം കൊണ്ട്‌ തിരുകേശമോ മറ്റു ശേഷിപ്പുകളോ വിശിഷ്‌ടമായി സൂക്ഷിക്കണമെങ്കില്‍ അത്‌ ലോകത്തെ ഏറ്റവും വലിയ കൊട്ടാരത്തില്‍ സ്ഥാപിക്കാന്‍ ഇന്ന്‌ പ്രവാചകന്റെ നാടായ സൗദി
അറേബ്യയിലെ വിശ്വാസികള്‍ക്ക്‌ കഴിയും. അതിനുള്ള സാമ്പത്തിക ശേഷി അവിടത്തെ ഭരണകൂടത്തിനും കോടീശ്വരന്മാരായ അറബികള്‍ക്കുമുണ്ട്‌. കാന്തപുരം മുടി സൂക്ഷിക്കാന്‍ 42 കോടിയുടെ പള്ളി പണിയുമ്പോള്‍ വേണമെങ്കില്‍ ആരോടും യാചിക്കാതെ അവര്‍ക്ക്‌ 42,000 കോടിയുടെ പള്ളി പണിയാം.
മാത്രമല്ല, മുസ്ലീം സമുദായത്തിന്‌ നബിക്കുശേഷം മാതൃകയായിരുന്ന ഖലീഫമാരോ അവര്‍ക്ക്‌ ശേഷം വന്ന ആളുകളോ കാന്തപുരത്തെ പോലെ തിരുശേഷിപ്പിന്റെ പേരില്‍ പിരിവു നടത്തിയതായും പള്ളി പണിതതായും രേഖകളില്‍ ഇല്ല. പ്രവാചക ശേഷിപ്പുകള്‍ ദൈവപ്രീതിക്കായി സൂക്ഷിക്കുമായിരുന്നു എങ്കില്‍ നബിയെ കാന്തപുരത്തെക്കാള്‍ സ്‌നേഹിച്ച ഇവര്‍ എത്ര `ശെഹ്‌റേ മുബാറക്കു'കള്‍ കെട്ടിപ്പൊക്കുമായിരുന്നു. പക്ഷേ, അവരെല്ലാം പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഉത്തമമായ മാര്‍ഗ്ഗമാക്കിയത്‌ അദ്ദേഹത്തിന്റെ ചര്യകള്‍ സ്വന്തം ജീവിതത്തില്‍ പ്രായോഗികമാക്കിക്കൊണ്ടായിരുന്നു. സമുദായത്തെ ഇല്ലാ കഥകള്‍ പറഞ്ഞ്‌ കബളിപ്പിച്ചുണ്ടാക്കിയ കൊള്ളപ്പണം കൊണ്ട്‌ സ്വന്തം പേരില്‍ ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ കെട്ടിപ്പൊക്കിയാണ്‌ നബിയോടുള്ള സ്‌നേഹം കാന്തപുരം കാട്ടുന്നത്‌.
കാന്തപുരത്തിന്റെ ഈ തട്ടിപ്പ്‌ തിരിച്ചറിഞ്ഞ മറ്റു മുസ്ലീം സമുദായ സംഘടനകള്‍ പ്രവാചകനെ വച്ചുള്ള കച്ചവടത്തിനെതിരായി പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്‌. തിരുകോശത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്‌തുകൊണ്ട്‌ കേരളത്തിന്റെ മുക്കുമൂലകളില്‍ കാന്തപുരം എതിരാളികളും അനുയായികളും മൈക്കു കെട്ടി വാഗ്വാദത്തിലാണ്‌. കേരളീയ സമൂഹത്തിനു മുന്നില്‍ മുസ്ലീങ്ങളെ പരമാവധി അപഹാസ്യനാക്കാനേ കാന്തപുരത്തിന്റെ ഈ മുടിപ്പള്ളി കൊണ്ട്‌ കഴിഞ്ഞിട്ടുള്ളൂ എന്നാണ്‌ നിഷ്‌പക്ഷമതികളായ മുസ്ലീം സഹോദരങ്ങളുടെ അഭിപ്രായം.
`സത്യവിശ്വാസികളെ പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന്‌ (അവരെ) തടയുകയും ചെയ്യുന്നു' 9:34. ലോകാവസാനത്തിന്റെ ലക്ഷണങ്ങളിലൊന്നായി വിശ്വാസികളെ വഴിതെറ്റിക്കുന്ന പണ്ഡിതന്മാര്‍ വര്‍ദ്ധിക്കുമെന്ന്‌ ഖുറാന്‍ പറയുന്നുണ്ടല്ലോ. കാന്തപുരത്തെപ്പോലെയുള്ള കള്ള പുരോഹിതന്മാരെ ഉദ്ദേശിച്ചാണോ ഈ ഖുറാന്‍ വചനം എന്ന്‌ തോന്നിപ്പോകുന്നു.


Crime Magazine

2011, ഒക്ടോ 11

മലയാളത്തിലെ ഏറ്റവും പുതിയ ചാനലില്‍, ഏറ്റവും പുതിയ നുണകളുമായി കാന്തപുരം!

മലയാളത്തിലെ ഏറ്റവും പുതിയ ചാനലില്‍, ഏറ്റവും പുതിയ നുണകളുമായി കാന്തപുരം!

1) കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ഇടതു പക്ഷത്തെ സഹായിച്ചില്ല, അവര്ക്കു വോട്ട് ചെയ്തില്ല.

(19 മണ്ഡലങ്ങളില്‍ ഇടതിനെ സഹായിക്കാം വെറും ഒരു മണ്ഡലത്തില്‍ ഞമ്മളെ സ്ഥാനര്‍ത്തിയെ ജയിപ്പിക്കണം എന്ന കരാര്‍ ലംഘിച്ചു, പൊന്നാനിയില്‍ LDF ന്‍റെ വോട്ട് വാങ്ങുകയും അവരെ വഞ്ചിക്കുകയും ചെയ്തു! എന്നു നമ്മല്‍ക്ക് വിശ്വസിക്കാം. പാവം ഹുസ്സൈന്‍ രണ്ടത്താണി. പലരെയും പോലെ താങ്കളെയും പറ്റിച്ചു!)

കാന്തപുരം എല്‍‌ഡി‌എഫ് നു വോട്ട് തേടുന്നതിന്റെ മനോരമ ടി‌വി ദൃശ്യങ്ങള്‍ കാന്തമലയില്‍ കാണാം (പോസ്റ്റ് 29/06/2009)

2)കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ യു‌ഡി‌എഫ് നെ സഹായിച്ചു!

(ഇലക്ഷന് മുമ്പ് താങ്കള്‍ യു‌ഡി‌എഫ് നെ സഹായിക്കണം എന്നു പറയാത്തത് കാരണം, അനുയായികളായ അരിവാള്‍ സുന്നികള്‍, ഇടതു പക്ഷ് സ്ഥാനാര്‍ത്തികളോടൊപ്പവും, പ്രവര്‍ത്തകരോടൊപ്പവും വീടൂ വീടാന്തരം കയറിയിറങ്ങി യു‌ഡി‌എഫ് നും ലീഗിനും എതിരെ വോട്ട് പിടിച്ചിട്ടുണ്ടായിരുന്നു.)

3)'മുടി സനാദ്' മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്

(സമസ്തക്കാര്‍ അത് അറിയേണ്ട)

4) 'മുടി സനാദ്' രഹസ്യമാക്കി വെക്കേണ്ടതാണ്. അത് പരസ്യമാക്കാന്‍ പാടില്ല.

(10 മിനുട്ടിനുള്ളില്‍ രണ്ടു അഭിപ്രായം! സനാദ് വെളിവാക്കിയാല്‍ പുള്ളിക്കാരന്‍റെ കള്ളത്രമ് വെളിവാകും)

5) ഖസ്റജി തിരുശേഷിപ്പുകളെ കുറിച്ച് ഗ്രന്ഥം രചിച്ചിട്ടില്ല.

(സമസ്തയുടെ പാഠ പുസ്തകം അച്ചാടിച്ചവര്‍ ശിവകാശിയില്‍ നിന്നു അച്ചടിച്ചതായിരിക്കും)

6)കേശം ലഭിച്ചത് അഹമ്മദ്‌ ഖസ്റജിയുടെ കുടുംബ പരമ്പരയിലൂടെയാണെന്ന് ഇതു വരെ പറഞ്ഞിട്ടില്ല

(മര്‍കാസ് സമ്മേളനത്തില്‍ പറഞ്ഞതാണോ റിപോര്‍ട്ടര്‍ ടി‌വി യില്‍ പറഞ്ഞതാണോ യഥാര്ത്ഥ നുണ താങ്കള്‍ തന്നെ പറയുക)

7) മുടി വെള്ളം വിറ്റിട്ടില്ല

(സംഭാവന വാങ്ങിയതാണ്)

8) ചേളാരി സമസ്ഥക്ക് ആളില്ല. അവര്‍ കുറച്ചു ആളുകളേ ഉള്ളൂ

(സമസ്തയുടെ സിലബസിന് കീഴിലുള്ള 9068 മദ്രസയും ഒരു ലക്ഷത്തോളം വരുന്ന അധ്യാപകരും കാന്തക്കാരാണെന്ന് വിശാസിക്കണോ? കാന്തപുരം വിഭാഗത്തിന് മുഅല്ലിമകളില്ലാത്തത് കൊണ്ടാണ് പാലൊളി വിളിച്ചു ചേര്ത്ത യോഗത്തില്‍ ചേച്ചിമാരെ ഇരുത്തിയത്! കാന്തമാല പഴയ പോസ്റ്റ് കാണുക.)

ഇനിയും നുണ കേള്‍കാന്‍ കെല്‍പ്പില്ലാത്തതിനാലാകം മിസ്റ്റര്‍ വേണു അഭിമുഖം അവസാനിപ്പിച്ചത്.


ഉമ്മന്‍ ചാണ്ടിയുണ്ടെ ശ്രദ്ധയ്ക്ക്: ഇപ്രാവശ്യം പിണറായിയെ പഠിപ്പിച്ച പാഠം താങ്കളേ പഠിപ്പിക്കും. ഓര്‍ത്തു ഭരിച്ചോ സൂക്ഷിച്ചോ!...

എന്‍‌ബി: ഈ അഭിമുഖത്തില്‍ ഇനി വല്ല നുണയും ശ്രദ്ധയില്‍ പെട്ടാല്‍ ദയവായി മാലക്കാരനെ അറീക്കുക ക്ലിപ്പുകള്‍ ശ്രദ്ധിക്കൂ..


Clip 1

Clip 2

Clip 3

Clip 4



2011, ജൂലൈ 9

തിരുകേശ വിവാദം: കാന്തപുരത്തിനെതിരെ നോട്ടീസ്

കോഴിക്കോട്: വ്യാജ പ്രവാചക കേശം സൂക്ഷിക്കാന്‍ പള്ളിനിര്‍മാണത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് നോട്ടീസ്. വടകര കസ്റ്റംസ് റോഡ് യു.സി. ഹൗസില്‍ യു.സി. അബുവാണ് അഡ്വ. കെ. നൂറുദ്ദീന്‍ മുസ്‌ലിയാര്‍ മുഖേന വക്കീല്‍ നോട്ടീസയച്ചത്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പൊലീസ് ഡയറക്ടര്‍ ജനറല്‍, ഇന്‍കംടാക്‌സ് കമീഷണര്‍, കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, കേന്ദ്ര കാബിനറ്റ് സെക്രട്ടറി എന്നിവര്‍ക്കാണ് നോട്ടീസയച്ചതെന്നും പരിഹാരമില്ലെങ്കില്‍ നിയമ നടപടിയിലേക്ക് നീങ്ങുമെന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മതത്തിന്റെ പേരില്‍ ചൂഷണം നടത്തുന്നവരില്‍നിന്ന് സമൂഹത്തെ രക്ഷിക്കാനാണ് ശ്രമം. ജനങ്ങളെ ചൂഷണത്തില്‍നിന്ന് തടയാന്‍ സര്‍ക്കാറുകള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

Madhyamam 09/07/2011

2011, ജൂൺ 11

മുടിയില്‍ വഞ്ചിതരാവരുത് : സൈനുല്‍ ഉലമ ചെറുശ്ശേരി

മുടിയില്‍ വഞ്ചിതരാവരുത് : സൈനുല്‍ ഉലമ ചെറുശ്ശേരി
ലോകമുസ്‌ലിംകള്‍ മുഴുവനും നെഞ്ചോടു ചേര്‍ത്തുവെക്കുന്ന അതുല്യ വ്യക്തി പ്രഭാവ ത്തിന്റെ ഉടമയാണ് മുഹമ്മദ് നബി (സ) . നബിയുടെ മൊഴിമുത്തുകളെയും പ്രവൃത്തി കളെയുമെന്നപോലെ അവിടത്തെ തിരുശേഷി പ്പുകളെയും ആദരവോടെയാണ് മുസ്‌ലിം കള്‍ വീക്ഷിച്ചുപോരുന്നത്.

'എന്റെ പേരില്‍ മനഃപൂര്‍വം കളവു പറയുന്നവര്‍ നരകത്തില്‍ ഇരിപ്പിടമുറപ്പിച്ചു കൊള്ളട്ടെ' എന്നാണ് പ്രവാചകവചനം. നബിയുടേതെന്ന് പറയുന്ന എന്തിനും ആധികാരികത തെളിയിക്കുന്ന സംശുദ്ധമായ കൈമാറ്റപരമ്പര (സനദ്) ആവശ്യമാണ്.
അല്ലാത്തപക്ഷം, നബിയുടേതെന്ന വ്യാജാവകാശവാദവുമായി പലരും രംഗത്തുവരും. കച്ചവടതാല്‍പര്യാര്‍ഥം പലരും നബിയുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയ പലതും അപ്രസക്തമായത് സനദിന്റെ കാര്യത്തില്‍ കാണിച്ച കണിശത കൊണ്ടാണ്.

കേരളത്തിലുണ്ടെന്നു പറയുന്ന തിരുശേഷിപ്പുകള്‍ നബിയുടേതാണെന്ന് തെളിയുക തന്നെ വേണം. ആധികാരികരേഖയുടെ അഭാവവും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും മുന്നില്‍ ബന്ധപ്പെട്ടവരുടെ ഉരുണ്ടുകളിയും പരസ്‌പരവിരുദ്ധമായ പ്രസ്താവനകളുമാണ് കോഴിക്കോട് കാരന്തൂര്‍ മര്‍കസിലെ മുടികള്‍ വ്യാജമാണെന്ന ചിന്തയിലേക്ക് സമൂഹത്തെ നയിച്ചത്. ഇസ്‌ലാമിനോടും പ്രവാചകനോടും ചൂഷണം ചെയ്യപ്പെടുന്ന മുസ്‌ലിം സമൂഹത്തോടുമുള്ള ഗുണകാംക്ഷ മാത്രമാണ് ഇതെല്ലാം എഴുതാനും പറയാനും പ്രേരിപ്പിച്ചത്.

നബിയുടെ തിരുശേഷിപ്പുകളെന്നുപറഞ്ഞ് മുടിയോ മറ്റോ കൊണ്ടുവരുകയാണെങ്കില്‍, ആദ്യം ചെയ്യേണ്ടത് അതിന്റെ ആധികാരികത തെളിയിക്കുന്ന രേഖ സമൂഹത്തിനുമുന്നില്‍ സമര്‍പ്പിക്കുകയാണ്. അല്ലാത്തപക്ഷം അത് നബിയുടേതാണെന്ന വിശ്വാസം സമൂഹത്തിനുമേല്‍ അടിച്ചേല്‍പിക്കുകയോ അതുവെച്ച് ധനശേഖരണം നടത്തുകയോ ആഘോഷിക്കുകയോ ചെയ്യുന്നത് ന്യായീകരിക്കാനാവാത്ത അപരാധമാണ്.

യു.എ.ഇ പൗരന്‍ അഹ്മദ് ഖസ്‌റജിക്ക് പരമ്പരാഗതമായി ലഭിച്ചതാണ് മുടി എന്നതായിരുന്നു മര്‍കസ് അധികൃതരുടെ സനദ് സംബന്ധിയായ ഒന്നാമത്തെ വിശദീകരണം. അതിനുവേണ്ടി മുടിയുടെ കൈമാറ്റവേളയില്‍ ഖസ്‌റജിയുടെ പിതൃപരമ്പര ജനങ്ങള്‍ക്കുമുന്നില്‍ വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. ഖസ്‌റജിയുടെ പ്രസംഗത്തിന്റെ വിവര്‍ത്തകനും ശേഷം പ്രസംഗിച്ച കാന്തപുരവും പറഞ്ഞത് ആ വായിച്ച പരമ്പരയാണ് സനദ് എന്നായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ജനങ്ങള്‍ മുഴുവന്‍ ധരിച്ചതും അതുതന്നെ. എന്നാല്‍, കാന്തപുരം വിഭാഗത്തിന്റെ വാരികയായ 'സുന്നി വോയ്‌സി'ന്റെ ഫെബ്രുവരി ലക്കത്തില്‍ അഹ്മദ് ഖസ്‌റജിയുടേതായി വന്ന അഭിമുഖത്തില്‍ ഇതിന് വിരുദ്ധമായ വിശദീകരണം ഇങ്ങനെ കാണാം: 'ഉമ്മു സുലൈം എന്ന ഞങ്ങളുടെ പിതാമഹിയില്‍നിന്ന് പരമ്പരാഗതമായി ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയിലേക്കും അവിടന്ന് അവിടത്തെ പരമ്പരയില്‍ തുടര്‍ന്ന ഞങ്ങളുടെ കുടുംബത്തിലേക്കും എത്തുകവഴി ലഭിച്ചതാണ് എന്റെ കൈയില്‍' (പേജ്: 48). സനദ് എന്നു പറഞ്ഞ് സമ്മേളനത്തില്‍ വായിച്ച ഖസ്‌റജിയുടെ പിതൃപരമ്പരയില്‍ അബ്ദുല്‍ഖാദിര്‍ ജീലാനി ഇല്ല എന്നതുതന്നെയാണ് ഇതിലെ വൈരുധ്യം.
മുടിയുടെ സനദിലെ പ്രകടമായ ഈ വൈരുധ്യം പുറത്തറിഞ്ഞപ്പോള്‍ ബന്ധപ്പെട്ടവര്‍ അടവുമാറ്റി. മര്‍കസില്‍ വായിച്ചത് സനദല്ലെന്നും അത് അഹ്മദ് ഖസ്‌റജി സ്വയം പരിചയപ്പെടുത്തിയതാണെന്നും വിശദീകരണമുണ്ടായി.

അതിവിചിത്രമായ മറ്റൊരു വിശദീകരണമാണ് പിന്നീട് കേട്ടത്. വാര്‍ത്താസമ്മേളനത്തില്‍ 'മുടിയുടെ സനദ് വിശദീകരിച്ചുകൊടുത്താല്‍ പ്രശ്‌നം തീരില്ലേ' എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'ബഹുജനങ്ങളെ വിളിച്ചുകൂട്ടി പ്രഖ്യാപിക്കേണ്ട ഒന്നല്ല സനദ്' എന്നായിരുന്നു കാന്തപുരത്തിന്റെ മറുപടി (മാധ്യമം 11-05-2011). ജനങ്ങള്‍ക്കു മുന്നില്‍ വായിക്കാന്‍ പറ്റാത്തത്ര എന്തു നിഗൂഢതയാണ് സനദിലുള്ളത്?
ഇതിനെല്ലാം വിരുദ്ധമായി കാന്തപുരത്തിന്റെ കൈയിലോ മര്‍കസിലോ അല്ല, അബൂദബിയില്‍ അഹ്മദ് ഖസ്‌റജിയുടെ കൈയില്‍തന്നെയാണ് സനദ് എന്നതായിരുന്നു അടുത്ത വിശദീകരണം (മാതൃഭൂമി-13.05.2011, ചന്ദ്രിക-13.05.2011). മുടിയുടെ ആധികാരികത തെളിയിക്കേണ്ട ബാധ്യതയില്ലാത്തവര്‍ക്ക് അതിന്റെപേരില്‍ ഇത്രയും ഭീമമായ ധനശേഖരണവും പണപ്പിരിവും വെള്ളക്കച്ചവടവും നടത്താന്‍ എന്തവകാശമാണുള്ളത്?

കാന്തപുരത്തിന് മുടി കൈമാറിയ 'അഹ്മദ് ഖസ്‌റജിയുടെ വീട്ടില്‍ തിരുനബിയുടേതെന്നുപറഞ്ഞ് സൂക്ഷിക്കുന്ന 'തിരുമുടി'കളുടെ അവിശ്വസനീയമാംവിധമുള്ള നീളവും ആധിക്യവുമാണ്, ഇത് വ്യാജവാദം തന്നെയാണെന്നതിന്റെ മറ്റൊരു തെളിവ്. കേശദാതാവിന്റെ കൈയില്‍ തിരുനബിയുടേതെന്ന് അവകാശപ്പെടുന്ന ആയിരക്കണക്കിന് മുടികളുണ്ട്. പലതും മുക്കാല്‍ മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍വരെയും അതിലധികവും നീളമുള്ള സ്ത്രീകേശങ്ങളെ അനുസ്മരിപ്പിക്കുന്നവ. മുടി വാങ്ങിയവരും ഇത് അംഗീകരിക്കുന്നുണ്ട്: 'ഒരിക്കല്‍ അദ്ദേഹം തങ്ങളുടെ പക്കലുള്ള ശേഷിപ്പുകളുടെ ശേഖരം കാണിച്ചുതന്നു. അമൂല്യവും മഹത്തരവുമായ തിരുശേഷിപ്പുകളുടെ ഒരു വലിയ നിധിതന്നെ കാണാന്‍ സാധിച്ചു. റസൂലുല്ലാഹിയുടെ ശഅ്‌റേ മുബാറകിന്റെ രണ്ട് കെട്ടുകള്‍തന്നെയുണ്ടവിടെ' (ഡോ. അബ്ദുല്‍ഹകീം അസ്ഹരി - തിരുകേശം മദീനയുടെ സമ്മാനം, പേജ്: 42). കാന്തപുരത്തിന്റെ സ്വന്തം വെബ്‌സൈറ്റിലും ഇത് വ്യക്തമാക്കിയിരുന്നു. പിന്നീട് പ്രശ്‌നമായപ്പോള്‍ മായ്ച്ചുകളയുകയും ചെയ്തു.

കേശദാതാവായ ശൈഖ് അഹ്മദ് ഖസ്‌റജി സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമാണ് 'അസ്‌റാറുല്‍ ആസാരിന്നബവിയ്യ' (പ്രവാചകശേഷിപ്പുകളുടെ പൊരുളുകള്‍). തന്റെ പിതാവും പ്രശസ്ത പണ്ഡിതനുമായിരുന്ന ശൈഖ് മുഹമ്മദ് ഖസ്‌റജിക്കാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ഖസ്‌റജി കുടുംബം നോക്കിനടത്തുന്ന 'ഇസ്ദാറാതുസ്സാഹതില്‍ ഖസ്‌റജിയ്യ' എന്ന പ്രസാധനാലയത്തില്‍നിന്നാണ് ഇത് അച്ചടിച്ചിരിക്കുന്നത്. ഈ പുസ്തകത്തില്‍ തന്റെ കൈവശമുണ്ടെന്നുപറയുന്ന ആയിരക്കണക്കിന് മുടികളെക്കുറിച്ച് ഒരു പരാമര്‍ശംപോലുമില്ല. വിവിധ രാജ്യങ്ങളില്‍ സൂക്ഷിക്കുന്ന നബിയുടെ വിവിധ ശേഷിപ്പുകളുടെ അപൂര്‍വ ചിത്രങ്ങളും അവയെക്കുറിച്ചുള്ള പ്രാമാണിക വിവരങ്ങളുമടങ്ങിയ ഈ ഗ്രന്ഥത്തില്‍, തിരുകേശങ്ങള്‍ സൂക്ഷിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകള്‍ വിവരിക്കുന്നിടത്ത് (പേജ്: 17) യു.എ.ഇയുടെയോ അബൂദബിയുടെയോ പേരു പറയുന്നുമില്ല. ചുരുങ്ങിയത് പ്രസ്തുത കൃതി പുറത്തിറങ്ങുന്നത് വരെയെങ്കിലും (2009ലെ എഡിഷന്‍) അഹ്മദ് വശമോ ആ രാജ്യത്ത് എവിടെയെങ്കിലുമോ മുടിക്കെട്ടുകള്‍ പോയിട്ട് ഒരു മുടിനാരുപോലും സൂക്ഷിക്കപ്പെട്ടിരുന്നില്ല എന്നുതന്നെയല്ലേ ഇതിനര്‍ഥം?

എന്നാല്‍, പത്തു വര്‍ഷമായി നിരന്തരമായി ആവശ്യപ്പെട്ടിട്ടാണ് മുടി കിട്ടിയത് എന്നാണ് കാന്തപുരത്തിന്റെ ഭാഷ്യം. തിരുനബിയുടെ ശേഷിപ്പുകള്‍ കാലങ്ങളായി സൂക്ഷിച്ചുവരുന്ന കേന്ദ്രങ്ങളെല്ലാം ചരിത്രത്തില്‍ അറിയപ്പെട്ടിട്ടുണ്ട്. ഇവിടെയെല്ലാം പ്രാമാണികമായ കൈമാറ്റശൃംഖല പരസ്യപ്പെടുത്തിയിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു സ്ഥലത്ത് ഒരു സുപ്രഭാതത്തില്‍ നബിയുടെ ആയിരക്കണക്കിന് മുടികളും നബിയുടേതെന്ന പേരിലുള്ള മറ്റനേകം ശേഷിപ്പുകളും പ്രത്യക്ഷപ്പെടുന്നത് എങ്ങനെ വിശ്വസിക്കും? പത്തു വര്‍ഷം മുമ്പ് ഇവിടെ ഒരു മുടിയും ഉണ്ടായിരുന്നില്ല എന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.

ദീര്‍ഘകാലം ഔഖാഫ് മന്ത്രിയും രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുള്ള വ്യക്തിയുമായിരുന്ന മുഹമ്മദ് ഖസ്‌റജി എന്തുകൊണ്ട് ഒരിക്കലെങ്കിലും 'തിരുമുടി'യുടെ വിവരം ആരോടും പറഞ്ഞില്ല? കേരളത്തില്‍നിന്ന് മര്‍ഹൂം ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരുമായി അദ്ദേഹം നടത്തിയ പ്രസിദ്ധമായ കൂടിക്കാഴ്ചയില്‍ തന്റെ കുടുംബത്തിന്റെ മദീനാകാലം മുതലുള്ള ചരിത്രവും മഹത്വവും മന്ത്രി വിശദീകരിച്ചുകൊടുത്തെങ്കിലും ഇങ്ങനെയൊരു മുടിയെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. പാണക്കാട് കുടുംബവുമായും മുഹമ്മദ് ഖസ്‌റജിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് നിലനില്‍പിനുവേണ്ടി കാന്തപുരം പ്രസ്താവിക്കുന്നു. എന്നാല്‍, പാണക്കാട് സന്ദര്‍ശനവേളകളിലൊന്നും മുടിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നാണ് സയ്യിദ് ഹൈദരലി തങ്ങള്‍ പരസ്യമായി വ്യക്തമാക്കിയത്.

മുഹമ്മദ് ഖസ്‌റജിയുടെയോ മക്കളുടെയോ അവരുടെ പിതൃവ്യരുടെയോ പിതൃവ്യപുത്രന്മാരുടെയോ കൈകളില്‍ തിരുനബിയുടെ ഒറ്റ മുടിയും ഉണ്ടായിരുന്നില്ല എന്ന് മുടിദാതാവിന്റെ ജ്യേഷ്ഠനായ ശൈഖ് ഹസന്‍ ഖസ്‌റജിയും വ്യക്തമാക്കിയതോടെ വിവാദമുടിയുടെ വ്യാജനിര്‍മിതിക്ക് ഇനിയും തെളിവ് അന്വേഷിക്കേണ്ട ആവശ്യമില്ലാതായിരിക്കുന്നു. ഇത്തരം ചൂഷണശ്രമങ്ങളില്‍ വഞ്ചിതരാവരുതെന്ന ഉപദേശവും അദ്ദേഹം കേരളീയര്‍ക്ക് നല്‍കുന്നുണ്ട്. കേരളത്തില്‍ മുടി വിവാദമാകുന്നതിനും എത്രയോ മുമ്പ് 23.12.2009ന് ഹസന്‍ ഖസ്‌റജി യു.എ.ഇ ഉപപ്രധാനമന്ത്രിക്കെഴുതിയ കത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

വിശ്വാസനിഷേധവും പ്രവാചകനിന്ദയും പറഞ്ഞ് ഭയപ്പെടുത്തി മുടിയുടെ വിഷയത്തില്‍ സംശയമുന്നയിക്കുന്നതിനെയും സനദ് അന്വേഷിക്കുന്നതിനെയും അടിച്ചമര്‍ത്തുന്നതും സത്യം പുറത്തുവരുമോ എന്ന ഭയംമൂലമാണ്.

രണ്ടാമത്തെ മുടി ആഘോഷപൂര്‍വം കൊണ്ടാടുകയും അതിനുവേണ്ടി 40 കോടിയുടെ പള്ളി നിര്‍മിക്കാനൊരുങ്ങുകയും ചെയ്യുന്നവര്‍ ആദ്യമുടി ലഭിച്ച് ഏഴു വര്‍ഷത്തോളമായിട്ടും അതിന്റെ സംരക്ഷണത്തിനുവേണ്ടി 40 രൂപയുടെ ഒരു പെട്ടിപോലും നിര്‍മിക്കാതിരുന്നതും ദുരൂഹതയുണര്‍ത്തുന്നു. ആദ്യമുടി ലഭിച്ചതിന്റെ വാര്‍ത്ത മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ചതുതന്നെ ഉള്‍പ്പേജുകളിലൊന്നില്‍ അപ്രസക്തമായ രീതിയിലായിരുന്നു. 'തിരുകേശത്തിനൊരുത്തമകേന്ദ്ര'മെന്നും ഈ ചരിത്രസ്മാരകത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാവുക' എന്നുമൊക്കെയാണ് കേരളത്തിന്റെ മുക്കുമൂലകളില്‍ സ്ഥാപിച്ച പള്ളിനിര്‍മാണ പരസ്യത്തിലെ വാചകങ്ങളെങ്കില്‍, വിദേശരാജ്യങ്ങളിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പള്ളിയുടെ ഫീച്ചറില്‍ 'തിരുമുടി'യെക്കുറിച്ച് ഒരു പരാമര്‍ശംപോലുമില്ലാത്തതും ഇതിലെ കള്ളത്തരത്തിന്റെ സൂചനയാണ്.

മുടിയുടെ കൈമാറ്റ പരമ്പര (സനദ്) എവിടെ എന്ന ഒറ്റച്ചോദ്യമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഒന്നോ രണ്ടോ മിനിറ്റുകള്‍കൊണ്ട് വായിച്ചുതീര്‍ക്കാമായിരുന്ന ഒരു ഉത്തരമാണതിനുള്ളത്. എന്നാല്‍, ഇതിനുപകരം എട്ടും ഒമ്പതും മണിക്കൂറുകള്‍ നാടകം കളിക്കുകയും തെരുവുതോറും പ്രസംഗകോലാഹലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന സമീപനമാണ് ബന്ധപ്പെട്ടവരില്‍നിന്നുണ്ടായത്. ഇത് ആധികാരികരേഖയുടെ അഭാവംകൊണ്ടല്ലാതെ മറ്റെന്താണ്? രേഖയുണ്ടെങ്കില്‍ 'തിരുകേശ വിശദീകരണ സമ്മേളന'ങ്ങളില്‍ ആദ്യം വായിക്കേണ്ടത് അതല്ലേ?
Madhyamam 08/06/2011

2011, മേയ് 28

തിരുകേശ പള്ളിനിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്



വിശുദ്ധ മുടി സന്ദര്‍ശിക്കാനെന്ന പേരില്‍ കോടികള്‍ ചെലവിട്ട് പണിയുമെന്ന് പറയുന്ന പള്ളിനിര്‍മാണത്തിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്. പ്രവാചകന്‍േറതെന്ന് അവകാശപ്പെടുന്ന മുടി സംരക്ഷിക്കാന്‍ ശഅ്‌റേ മുബാറക് എന്നപേരില്‍ 40 കോടി രൂപയുടെ പള്ളി നിര്‍മിക്കുമെന്ന് അവകാശപ്പെട്ട് സുന്നി കാന്തപുരം വിഭാഗമാണ് രംഗത്തുള്ളത്.
സമസ്ത മുശാവറയുടെയും ഇതര മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിര്‍പ്പിനിടയിലും കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിച്ച മുടിയുടെ സംരക്ഷണത്തിന് പള്ളി പണിയാനുള്ള നടപടിയുമായി കാന്തപുരം വിഭാഗം മുന്നോട്ടുപോവുകയാണ്. പ്രവാചകന്‍േറതെന്നു പറയുന്ന മുടി സംരക്ഷിക്കാനായി പള്ളിയും അതിനു ചുറ്റും നോളജ് സിറ്റി എന്നപേരില്‍ ടൗണ്‍ഷിപ്പും പണിയാനാണ് പദ്ധതി. പള്ളി പണിയാന്‍ നാലുലക്ഷം പേരില്‍നിന്ന് 1000 രൂപ തോതില്‍ സ്വരൂപിക്കാനാണ് പദ്ധതി. പള്ളിയോടു ചേര്‍ന്ന് സ്ഥാപിക്കുന്ന ടൗണ്‍ഷിപ്പിലെ വിവിധ സംരംഭങ്ങളില്‍ പങ്കാളിയാവാന്‍ അഭ്യര്‍ഥിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും തകൃതിയാണ്.
മൈക്രോ ഫിനാന്‍സ് സിസ്റ്റത്തിലൂടെ ഹലാലായ സമ്പാദ്യത്തിന് അവസരമെന്നറിയിച്ച് സംഘടനയുടെ മുഖപത്രത്തില്‍ നിക്ഷേപം ക്ഷണിച്ച് മുഴുപേജ് പരസ്യം വന്നിരുന്നു. ബിസിനസ് സമുച്ചയം, വില്ലകള്‍, ഫ്‌ളാറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവയൊക്കെ പള്ളിയോടു ചേര്‍ന്ന് സ്ഥാപിക്കുമെന്നാണ് പരസ്യത്തിലുള്ളത്. ഇതിലേക്കാണ് നിക്ഷേപകരെ ക്ഷണിക്കുന്നത്. 'മര്‍കസ് ഒരുക്കുന്നു; ജനലക്ഷങ്ങള്‍ നേടുന്നു' (മര്‍കസ് ഡിസൈന്‍സ് മില്യന്‍സ് ബെനിഫിറ്റ്) എന്നതാണ് നോളജ് സിറ്റിയുടെ തലവാചകം. മര്‍കസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മാപ്‌കോ പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് പരസ്യം.
പള്ളിയും ടൗണ്‍ഷിപ്പും എവിടെയാണ് സ്ഥാപിക്കുന്നതെന്ന് പ്രഖ്യാപിക്കാന്‍ മര്‍കസ് ഭാരവാഹികളോ കാന്തപുരമോ ഇതുവരെ തയാറായിട്ടില്ല. എന്നാല്‍, കിനാലൂരിനടുത്ത് 400 ഏക്കറിലേറെയുള്ള സ്ഥലത്താണ് നിര്‍ദിഷ്ട പള്ളിയും ടൗണ്‍ഷിപ്പും വരുകയെന്നാണ് മര്‍കസുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. തിരുകേശത്തിനൊരു ഉത്തമ കേന്ദ്രമെന്നും ചരിത്രസൗധത്തിന്റെ നിര്‍മാണത്തില്‍ പ്രവാചകസ്‌നേഹികള്‍ പങ്കാളികളാവണമെന്നുമുള്ള പരസ്യമാണ് പള്ളിനിര്‍മാണത്തിന് ആദ്യമുപയോഗിച്ചതെങ്കിലും പിന്നീട് പരസ്യങ്ങളുടെ സ്വഭാവത്തിന് അടിമുടി മാറ്റംവന്നിരിക്കയാണ്.
40 കോടി ചെലവിട്ട പള്ളിക്കുചുറ്റും ഉയരുന്ന ടൗണ്‍ഷിപ്പിന് മുതല്‍മുടക്കുന്നത് ദൈവികപ്രീതിക്ക് ഉത്തമമാണെന്ന രീതിയിലാണ് പുതിയ പ്രചാരണം. പ്രവാചകന്റെ 'തിരുകേശ'ത്തിലാരംഭിച്ച പള്ളിനിര്‍മാണത്തിനും വിവാദങ്ങള്‍ക്കുമിപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരത്തിന്റെ മുഖച്ഛായ വന്നുചേര്‍ന്നിരിക്കുകയാണ്.
കാന്തപുരത്തിന് ലഭിച്ച പ്രവാചകന്‍േറതെന്ന് പ്രചരിപ്പിക്കുന്ന കേശം വ്യാജമാണെന്ന് അത് നല്‍കിയ അബൂദബിയിലെ ഖസ്‌റജി കുടുംബം വ്യക്തമാക്കിയിട്ടും കുപ്രചരണങ്ങള്‍കൊണ്ട് സത്യത്തെ മൂടിവെക്കാന്‍ കഴിയില്ലെന്നാണ് ഈ വിഷയത്തില്‍ കാന്തപുരം വ്യക്തമാക്കിയത്. ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തിയാണ് അഹ്മദ് ഖസ്‌റജി തിരുകേശം മര്‍കസില്‍ ഏല്‍പിച്ചത്. ഇതംഗീകരിക്കാത്തവര്‍ വ്യാജമാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് കാന്തപുരത്തിന്റെ നിലപാട്

ഉമര്‍ പുതിയോട്ടില്‍
madhyamam 9/05/2011

2011, മേയ് 9

കത്തിന് സനദോ?

വിവാദ കേശത്തിന് പവിത്രതയുണ്ടോ?

ആത്മീയത മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ളതാണ്. ആത്മീയതയെ ദുരുപയോഗിക്കാനും ചൂഷണോപാധിയാക്കാനും ധാര്‍ഷ്ട്യം കാണിക്കുന്ന അവിവേകികള്‍ നിരവധിയുണ്ടായിട്ടുണ്ട്. മനുഷ്യന്റെ ആത്മീയ ദാഹം സമര്‍ഥമായി ഉപയോഗപ്പെടുത്തി സ്വാര്‍ഥലക്ഷ്യങ്ങളും സാമ്പത്തിക താല്‍പര്യങ്ങളും നിറവേറ്റാന്‍ ശ്രമിക്കുന്ന ആത്മീയവ്യാപാരികള്‍ വിരളമല്ല. ഈ പശ്ചാത്തലത്തിലാണ്, അടുത്തകാലത്ത് കേരള മുസ്‌ലിംസമൂഹത്തില്‍ ഓളങ്ങള്‍ സൃഷ്ടിച്ച കേശവിവാദം ഗൗരവത്തോടെ ചര്‍ച്ചചെയ്യപ്പെടേണ്ടത്. മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട എന്തിനെയും ആദരവോടെ നെഞ്ചേറ്റുന്ന വലിയൊരു വിഭാഗം വിശ്വാസികളെ വഞ്ചിച്ച് ലാഭം കൊയ്യാനുള്ള നിഗൂഢ തന്ത്രങ്ങളാണ് ഈ 'മുടിയാട്ട'ത്തിനു പിന്നിലെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
കഴിഞ്ഞ ജനുവരിയില്‍, കോഴിക്കോടിനടുത്ത ഒരു കേന്ദ്രത്തിന്റെ വാര്‍ഷികസമ്മേളന വേദിയില്‍ ആഘോഷപൂര്‍വം പ്രദര്‍ശിപ്പിക്കപ്പെട്ട മുടിയാണ് വിവാദങ്ങളിലെ കേന്ദ്രബിന്ദു. യു.എ.ഇ യിലെ ഔഖാഫ് മന്ത്രിയും ആദരണീയ പണ്ഡിതനുമായിരുന്ന മര്‍ഹൂം ശൈഖ് മുഹമ്മദ് ഖസ്‌റജിയുടെ പുത്രനായ ശൈഖ് അഹ്മദ് ഖസ്‌റജി മുഖേന ലഭിച്ച ഒരു കഷ്ണം മുടിയാണ് പ്രവാചകതിരുമേനിയുടേതെന്ന് കൊട്ടിഘോഷിച്ച് സമുദായത്തെ ചൂഷണം ചെയ്യാനുള്ള നിഗൂഢശ്രമങ്ങള്‍ നടക്കുന്നത്. നബിയുടെ വിയോഗാനന്തരം 14 നൂറ്റാണ്ടിനു ശേഷം തികച്ചും യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ട മുടിയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്ന പ്രസക്തമായ ഒരുപാട് സംശയങ്ങള്‍ ഉന്നീതമായിട്ടുണ്ട്.
ഹിജ്‌റ പത്താം വര്‍ഷം നടത്തിയ ഹജ്ജില്‍ പ്രവാചകന്‍ മുഹമ്മദ്‌നബി, തല മുണ്ഡനം ചെയ്ത വേളയില്‍ വിതരണം ചെയ്ത തിരുകേശങ്ങള്‍ വിശ്വസനീയവും പ്രാമാണികവുമായ വ്യക്തികള്‍ ചേര്‍ന്ന കൈമാറ്റ ശൃംഖലകളിലൂടെ (സനദുകളിലൂടെ) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ വെല്ലൂരിലെ ലത്വീഫിയ്യ അറബിക്കോളജ്, ദല്‍ഹി ജുമാ മസ്ജിദ്, കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദ്, തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയം, കൈറോവിലെ ജാമിഉല്‍ഹുസൈനി, ഫലസ്തീനിലെ അക്കായിലെ ജാമിഉല്‍ ജസ്സാര്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
മുഹമ്മദ്‌നബിയുമായി ബന്ധപ്പെട്ട എന്തും, വാക്കും പ്രവൃത്തിയും മുതല്‍ ശേഷിപ്പുകള്‍വരെ ആധികാരികമായി സ്ഥിരീകരിക്കപ്പെടണമെന്നാണ് പണ്ഡിതമതം. അല്ലാത്തപക്ഷം, നബിയുടേതെന്ന വ്യാജാവകാശവാദവുമായി പലരും പലതുമായി രംഗത്തുവരുമല്ലോ. കൈമാറ്റ ശൃംഖലകളിലെ നിഷ്ഠയില്ലെങ്കില്‍ തോന്നിയവരൊക്കെ ഓരോന്നു പറയുമല്ലോ എന്ന് പൂര്‍വിക പണ്ഡിതന്‍ ഇബ്‌നുല്‍ മുബാറക് പറഞ്ഞതും ഇതുകൊണ്ടുതന്നെ. അതിനാല്‍, പ്രവാചകന്റെ തിരുകേശമെന്ന് ആരോപിക്കപ്പെടുന്ന മുടിയുടെ ആധികാരികതയും കൈമാറ്റ ശ്രേണിയും (സനദ്) ബോധ്യപ്പെടുത്തി വ്യക്തത വരുത്തേണ്ടത് സൂക്ഷിപ്പുകാരുടെ ബാധ്യതയാണ്. എന്നാല്‍, കോഴിക്കോട്ടെ ഒരു മുടിക്ക് ചുരുങ്ങിയത് രണ്ട് സനദുകളെങ്കിലും ഉണ്ട് എന്നതാണ് കൗതുകകരമായ വസ്തുത. മുടിദാതാവായ അഹ്മദ് 'സുന്നീവോയ്‌സി'ന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ് ഒന്ന്: ഹസ്‌റത്ത് ഉമ്മുസുലൈം വഴി ശൈഖ് ജീലാനിയിലൂടെ ലഭിച്ചത് (സുന്നീവോയ്‌സ് നബിദിനപ്പതിപ്പ് - 2011 ഫെബ്രുവരി). മറ്റൊന്ന്, സമ്മേളനവേദിയില്‍ വായിക്കപ്പെട്ടത്. അഹ്മദിന്റെ വംശാവലിയായിരുന്നു, കേശത്തിന്റെ കൈമാറ്റപരമ്പരയല്ല. മുടിയുടെ കൈമാറ്റ ശൃംഖലയാണിതെന്ന് ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. അങ്ങനെത്തന്നെ അവര്‍ പറഞ്ഞുനടക്കുകയും ചെയ്തു. ഇപ്പോള്‍ കാപട്യം വെളിച്ചത്തുവന്നപ്പോള്‍ അത് കുടുംബ പരമ്പരയാണെന്നു തന്നെ സമ്മതിച്ചിരിക്കുകയാണ്,കഷ്ടം. ഇത് രണ്ടും പരസ്‌പര വിരുദ്ധങ്ങളാണ്. അത് കൊണ്ടുതന്നെ അസ്വീകാര്യവുമാണ്. ഒരു പ്രസ്താവന രണ്ടോ അഞ്ചോ പത്തോ ആളുകള്‍ കൈമറിഞ്ഞു വരാം. എന്നാല്‍, ഒരു വസ്തു ഒറ്റ പരമ്പരയിലൂടെയേ വരുകയുള്ളൂ.
കേശദാതാവിന്റെ കൈയില്‍ തിരുനബിയുടേത് എന്നവകാശപ്പെടുന്ന ആയിരക്കണക്കിന് മുടികളുണ്ട് എന്നതും അവയില്‍ പലതും മുക്കാല്‍ മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയും അതിലധികവുമൊക്കെ (കാന്തപുരത്തിന്റെ സ്വന്തം വെബ്‌സൈറ്റില്‍ തന്നെ വ്യക്തമാക്കിയതാണിത്) നീളമുള്ള സ്ത്രീകേശങ്ങളെ അനുസ്മരിപ്പിക്കുന്ന മുടികളാണ് എന്നതും ഏറെ വിചിത്രവും അവിശ്വസനീയവുമാണ്. 1400 വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു വ്യക്തിയുടെ കൈവശം അസാധാരണമാം വിധം നീളമുള്ള ഇത്രയധികം പ്രവാചക മുടികള്‍ ശേഷിക്കുന്നതിന്റെ സാധ്യതയും സാധുതയും ചോദ്യംചെയ്യപ്പെടുന്നുണ്ട്.
സാക്ഷാല്‍ അഹ്മദ് പിതാവിനുവേണ്ടി തിരുശേഷിപ്പുകള്‍ സംബന്ധിയായി ഒരു ഗ്രന്ഥം സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, 'അസ്‌റാറുല്‍ ആസാരിന്നബവിയ്യ' (തിരുശേഷിപ്പുകളുടെ അകപ്പൊരുള്‍) എന്ന പേരില്‍. ഖസ്‌റജി കുടുംബത്തിന്റെ തന്നെ 'ഇസ്ദാറാത്തു സ്സാഹത്തില്‍ ഖസ്‌റജിയ്യ' എന്ന പ്രസാധനാലയത്തില്‍ നിന്ന് 2009ലാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ലോകത്തെല്ലായിടത്തുമുള്ള വിവിധ പ്രവാചകശേഷിപ്പുകളുടെ ശ്രേഷ്ഠതയും മഹത്വവുമൊക്കെ വിശദമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തില്‍, തന്റെ വശമുള്ള മുടിക്കെട്ടുകളെ സംബന്ധിച്ച ഒരു പരാമര്‍ശവുമില്ല. തിരുകേശങ്ങള്‍ സൂക്ഷിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകള്‍ വിവരിക്കുന്നിടത്ത് യു.എ.ഇ യുടെയോ അബൂദബിയുടെയോ പേരുമില്ല. ചുരുങ്ങിയത്, പ്രസ്തുത കൃതി പുറത്തിറങ്ങുന്നതുവരെയെങ്കിലും അഹ്മദ് വശമോ ആ രാജ്യത്ത് എവിടെയെങ്കിലുമോ മുടിക്കെട്ടുകള്‍ പോയിട്ട് ഒരു മുടിപോലും സൂക്ഷിക്കപ്പെട്ടിരുന്നില്ല എന്നുതന്നെയല്ലേ അതിനര്‍ഥം?
പത്തുവര്‍ഷമായി നിരന്തരമായി ആവശ്യപ്പെട്ടിട്ടാണ് മുടി കിട്ടിയത് എന്നാണ് കോഴിക്കോട് കേന്ദ്രത്തിന്റെ ശക്തനായ വക്താവ് പറഞ്ഞത്. എന്നാല്‍, പത്തു വര്‍ഷം മുമ്പ് അബൂദബിയിലെ ഈ ഖസ്‌റജി കുടുംബത്തില്‍ അങ്ങനെയൊരു മുടിയുണ്ടായിരുന്നുവെന്നതിന് ഒരു തെളിവുമില്ല. അങ്ങനെയൊന്നുണ്ടായിരുന്നില്ല എന്നതിനു തെളിവുകളുണ്ട്താനും. മാത്രമല്ല, ശൈഖ് മുഹമ്മദ് ഖസ്‌റജിയും സമസ്തയുടെ മുന്‍ ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരും തമ്മില്‍ ആ വീട്ടില്‍ വെച്ചുണ്ടായ കൂടിക്കാഴ്ച സുവിദിതമാണ്. പണ്ഡിതന്മാരുള്‍പ്പെടെ പല മലയാളികളും അതിനു സാക്ഷികളായിരുന്നു.
ആ കൂടിക്കാഴ്ചയില്‍ തന്റെ കുടുംബത്തിന്റെ മദീനാകാലം മുതലുള്ള വിശദചരിത്രവും മഹത്വവും മന്ത്രി ഖസ്‌റജി വിശദീകരിച്ചുകൊടുത്തെങ്കിലും ഇങ്ങനെയൊരു മുടിയെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. സര്‍വോപരി, ദീര്‍ഘകാലം ഔഖാഫ് മന്ത്രിയും രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുള്ള വ്യക്തിയുമായിരുന്ന മുഹമ്മദ് ഖസ്‌റജി എന്തുകൊണ്ട് ഒരിക്കലെങ്കിലും 'തിരുമുടി'യുടെ വിവരം ആരോടും പറഞ്ഞില്ല? ഉത്തരം വ്യക്തമാണ്: വന്ദ്യപിതാവിന്റെ മരണശേഷം മകന്‍ അഹ്മദ് ഖസ്‌റജി എവിടെനിന്നോ ഒപ്പിച്ചതാണീ മുടിക്കെട്ടുകള്‍!
ഈ കേശം നബിയുടേതാകാന്‍ സാധ്യതയുള്ളതുകൊണ്ട് വിമര്‍ശങ്ങളും വിവാദങ്ങളും ഒഴിവാക്കുന്നതല്ലേ ഭംഗി എന്നാണ് ചിലരുടെ അനുനയ ചോദ്യം. ഒരു മീറ്ററോളം നീളമുള്ളതും പതിനാലു നൂറ്റാണ്ടുകള്‍ക്കുശേഷം യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ടതും കൈമാറ്റപരമ്പര ഇല്ലാത്തതുമായതു കൊണ്ട് അങ്ങനെയൊരു സാധ്യത ഒട്ടുമേയില്ല എന്നതല്ലേ ശരി? പിന്നെ, സാധ്യത വെച്ചുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ പൂര്‍വികരാരും പ്രവര്‍ത്തിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒരു ഹദീസ് സ്വീകരിക്കാനായി ദീര്‍ഘദൂരം സഞ്ചരിച്ചെത്തിയ ഇമാം ബുഖാരി, നിവേദകനില്‍ കണ്ട ചെറിയ ഒരു ന്യൂനത മൂലം നബിവചനം സ്വീകരിക്കാതെ തിരിച്ചുപോരുകയായിരുന്നുവെന്ന കാര്യം സഗൗരവം വിലയിരുത്തേണ്ടതുണ്ട്. ഇത്തരം നിരവധി സംഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലുണ്ട്.
തിരുമേനിയുടെ മുടി സംരക്ഷിക്കാനായി പതിനാലു നൂറ്റാണ്ടു കാലത്തിനിടക്ക് എവിടെയെങ്കിലും ഒരു കൊച്ചു മസ്ജിദ് പോലും നിര്‍മിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തിനകത്തും പുറത്തും ഗള്‍ഫ്‌നാടുകളിലുമൊക്കെ ഇഷ്ടംപോലെ കൂപ്പണുകളടിപ്പിച്ച് വ്യാപകമായ ധനശേഖരണം നടക്കുകയാണ്. ആര്, എത്ര കൂപ്പണ്‍ അച്ചടിപ്പിച്ചു, എത്ര സമാഹരണം നടന്നു എന്നൊന്നും മനസ്സിലാക്കാന്‍ ഒരു സാഹചര്യവുമില്ല. നബിയുടെ പേരില്‍ നുണ പറഞ്ഞുണ്ടാക്കിയ ഒരു മുടിക്കഷണം സൂക്ഷിക്കാന്‍ നാനൂറ് മില്യന്റെ പള്ളിയോ?
ഏറെ ഗൗരവത്തോടെ നോക്കിക്കാണേണ്ട വിഷയമാണിത്; കേവലം സംഘടനാപരമായ അഭിപ്രായഭിന്നതയല്ല. നബിതങ്ങളുമായി ബന്ധപ്പെട്ട എന്തും അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. 'എന്റെ പേരില്‍ വ്യാജം ചമക്കുന്നവന്‍ നരകത്തില്‍ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ' എന്നാണ് തിരുവചനം.
നബിയുടെ പേരില്‍ അവാസ്തവം പ്രചരിപ്പിക്കുന്നതിനെതിരെ താക്കീതുചെയ്യുന്ന നിരവധി ഹദീസുകള്‍ കാണാം. അതുകൊണ്ട്, അര്‍ഹിക്കുന്ന ഗൗരവത്തോടെ വിഷയത്തെ സമീപിക്കാനും എല്ലാ സ്വാര്‍ഥതാല്‍പര്യങ്ങളും മാറ്റിവെച്ച് പുനര്‍വിചിന്തനത്തിന് വിധേയരാവാനുമാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. അതാണ് അവര്‍ക്കും സമുദായത്തിനും അഭികാമ്യം.
ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി(അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാ അംഗമാണ് ലേഖകന്‍)
Madhyamam 9/05/2011

2011, മേയ് 8

വിവാദകേശം പ്രവാചകന്‍േറതല്ല -ഖസ്‌റജി കുടുംബം



കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ലഭിച്ച പ്രവാചകന്‍േറതെന്ന് പ്രചരിപ്പിക്കുന്ന കേശം വ്യാജമാണെന്ന് അബൂദബിയിലെ ഖസ്‌റജി കുടുംബം. അബൂദബിയിലെ മന്ത്രിയും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഖസ്‌റജിയുടെ പുത്രന്‍ ശൈഖ് ഹസന്‍ മുഹമ്മദ് ഖസ്‌റജിയാണ് മുടി വ്യാജമാണെന്ന് വ്യക്തമാക്കി, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭാ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് കത്തെഴുതിയത്.
കാന്തപുരത്തിന് കേശം കൈമാറിയ അഹ്മദ് ഖസ്‌റജിയുടെ ജ്യേഷ്ഠ സഹോദരനാണ് ഹസന്‍ മുഹമ്മദ് ഖസ്‌റജി. അനുജന്റെ പക്കലുള്ള മുടികള്‍ തിരുകേശങ്ങളില്‍ പെട്ടതല്ലെന്നും നബിയുടേതെന്ന വാദം നുണയാണെന്നും എവിടെനിന്നാണ് അത് കൊണ്ടുവന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്നും കത്തില്‍ പറയുന്നു.
പിതാവിന്റെ കാലത്ത് മുടികള്‍ ഇല്ലായിരുന്നു. പിതാവ് അങ്ങനെയൊരു മുടിയെപ്പറ്റി എന്തെങ്കിലും പറയുന്നത് ആരും കേട്ടിട്ടില്ല. അത് പരമ്പരാഗതമായി പ്രപിതാക്കളില്‍നിന്ന് കുടുംബത്തിന് കിട്ടിയതല്ല. കുടുംബത്തില്‍ ഏതെങ്കിലുമൊരാള്‍ മുടി കൈവശം വെച്ചതായോ അതിനായി പ്രചാരണം നടത്തിയതായോ കേട്ടിട്ടില്ലെന്നും ഹസന്‍ ബിന്‍ ശൈഖ് മുഹമ്മദ് അല്‍ഖസ്‌റജി കത്തില്‍ തുടരുന്നു.
കഴിഞ്ഞ ഏപ്രില്‍ 21ന് ബഹാഉദ്ദീന്‍ നദ്‌വി അയച്ച കത്തിനുള്ള മറുപടിയിലാണ് ഹസന്‍ ബിന്‍ ശൈഖ് മുഹമ്മദ് അല്‍ ഖസ്‌റജിയുടെ വെളിപ്പെടുത്തല്‍. മുടി വ്യാജമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ നാളെ ചെമ്മാട് ദാറുല്‍ഹുദാ സമാപന സമ്മേളനത്തില്‍ പുറത്തുവിടുമെന്നും ഡോ. ബഹാഉദ്ദീന്‍ നദ്‌വി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവാദരോമം പ്രവാചക കേശമെന്ന് തെറ്റിദ്ധരിപ്പിച്ച് പള്ളിയുണ്ടാക്കാന്‍ പണംപിരിച്ചവര്‍ അത് തിരിച്ചുനല്‍കണം. കൂപ്പണുകളും മുടിയിട്ട വെള്ളവും വാങ്ങി സംഭാവന കൊടുത്തവര്‍ കബളിപ്പിക്കപ്പെട്ടിരിക്കയാണ്.
വാങ്ങിയവരില്‍നിന്ന് പണം തിരിച്ചുപിടിക്കണം. ലോകത്ത് ഒരിടത്തും മുടി സൂക്ഷിക്കാനായി പള്ളിയുണ്ടാക്കിയിട്ടില്ല. അതിന് പ്രവാചകന്‍ കല്‍പിച്ചിട്ടുമില്ല. പ്രവാചകന്റെ കാലത്തിന് 14 നൂറ്റാണ്ടിനുശേഷം വളരെ നീണ്ട മുടിക്കെട്ടുമായി ചിലര്‍ രംഗത്തുവരുന്നതും അതിനുതന്നെ കൈമാറ്റ ശൃംഖലാ രേഖയില്ലാത്തതും സംഭവം വ്യാജമാണെന്നതിന് തെളിവാണെന്ന് ഡോ. ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞു.ഫൈസല്‍ തങ്ങള്‍, കെ.ടി. അഷ്‌റഫ്, ഉമര്‍ ഹുദവി, ഷറഫുദ്ദീന്‍ ഹുദവി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Madhyamam 08/05/2011

2011, മേയ് 1

രാഷ്ട്രീയ സംഘടന രൂപവത്കരിക്കും -കാന്തപുരം

കോട്ടക്കല്‍: സമീപഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. കോഴിച്ചെന വരക്കല്‍ മുല്ലക്കോയതങ്ങള്‍ നഗറില്‍ നടന്ന രണ്ടുദിവസത്തെ സമസ്ത ഉലമ കോണ്‍ഫറന്‍സ് അംഗീകരിച്ച സമീപന രേഖയിലാണ് പ്രഖ്യാപനം.
അനാചാരക്കാര്‍ രാഷ്ട്രീയം കൈയടക്കുകയും സുന്നികളെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് അഹ്‌ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ നേതൃത്വത്തില്‍ സമീപഭാവിയില്‍ രാഷ്ട്രീയ സംഘടന രൂപവത്കരിക്കും. മുസ്‌ലിം സമുദായത്തില്‍ രാഷ്ട്രീയബോധം വളര്‍ത്തുമെന്നും ധര്‍മാധിഷ്ഠിത രാഷ്ട്രീയം സമുദായത്തിന് ഉപയോഗപ്പെടുത്തുന്നതിനുവേണ്ട ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍നിന്നും മതരാഷ്ട്ര വാദത്തില്‍നിന്നും മുസ്‌ലിം സമുദായത്തെ അകറ്റുക, കേരളത്തില്‍ ഇസ്‌ലാമിക യൂനിവേഴ്‌സിറ്റി, കോഴിക്കോട് ആസ്ഥാനമായി ഇസ്‌ലാമിക മ്യൂസിയം, ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങള്‍, മുസ്‌ലിം സമുദായത്തില്‍ വിദ്യാഭ്യാസ നവോത്ഥാനം, ഇസ്‌ലാമിക ഗ്രന്ഥങ്ങളും പഠനങ്ങളും ശേഖരിച്ച് പ്രസിദ്ധീകരിക്കുക, ശരീഅത്ത് പഠനത്തിന് മാഗസിന്‍, കേരളത്തില്‍ ഏകീകൃത മഹല്ല് സംവിധാനത്തിന് നേതൃത്വം നല്‍കുക, ഇസ്‌ലാമിക ദഅ്‌വാരംഗം പരിഷ്‌കരിക്കുക, ഖാദി, ഖതീബ്, മുദരിസ്, മുതഅല്ലിം എന്നിവര്‍ക്ക് പ്രബോധന പരിശീലനം നല്‍കുക, വിദ്യാര്‍ഥികളെ പ്രബുദ്ധരാക്കുക, പ്രബോധകരായ പണ്ഡിതര്‍ക്ക് പെന്‍ഷന്‍ പദ്ധതി, സുന്നി ഐക്യത്തിനും മുസ്‌ലിം സമുദായത്തിന്റെ മുന്നേറ്റത്തിനും ശ്രമങ്ങള്‍, മതപരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ ചെറുക്കുക, സ്ത്രീസമൂഹത്തെ ചൂഷണത്തില്‍നിന്ന് രക്ഷിക്കുക, സകാത്ത് സംവിധാനം കാര്യക്ഷമമാക്കുക, സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യാതലത്തില്‍ വിപുലവും വ്യവസ്ഥാപിതവുമാക്കുക, വര്‍ഷംതോറും പൊതുബജറ്റ് അവതരിപ്പിക്കുക തുടങ്ങിയവയാണ് അടുത്ത പത്ത് വര്‍ഷത്തേക്കുള്ള സമീപന രേഖയെന്ന് അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
Madhyamam 29/04/2011

2011, ഏപ്രി 25

“ഷെയര്“ മുബാറക്


മുടി സംരക്ഷിക്കാന്‍ പള്ളി: വിവാദം കൊഴുക്കുന്നു

കോഴിക്കോട്: 'വിശുദ്ധ മുടി' സംരക്ഷിക്കാന്‍ 40 കോടി രൂപ ചെലവില്‍ പള്ളി പണിയാന്‍ പണസമാഹരണവുമായി സുന്നി കാന്തപുരം വിഭാഗം. മുടിയുടെ അടിസ്ഥാനം തെളിയിക്കുന്നതുവരെ ഇത്തരം തട്ടിപ്പുകളില്‍ വഞ്ചിതരാവരുതെന്ന് സമസ്ത പണ്ഡിതസഭ. കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിച്ച പ്രവാചകന്റെതെന്ന് അവകാശപ്പെടുന്ന കേശത്തെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്. മുടിയുടെ ആധികാരികതയെ ചൊല്ലിയാണ് തര്‍ക്കം.
അബൂദബിയില്‍നിന്നാണ് കാരന്തൂര്‍ മര്‍കസ് മുടി കൊണ്ടുവന്നത്. അവിടത്തെ മന്ത്രികുടുംബത്തിലെ അഹ്മദ് ഖസ്‌റജിയാണത്രെ അദ്ദേഹം സൂക്ഷിക്കുന്ന മുടിക്കെട്ടില്‍നിന്ന് ഒരു മുടി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് നല്‍കിയത്. സ്വപ്‌നദര്‍ശനത്തില്‍ പ്രവാചകന്‍ ഖസ്‌റജിയോട് ആവശ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹം കാന്തപുരത്തിന് മുടി നല്‍കിയതെന്നാണ് പ്രചാരണം. തിരുകേശത്തിന്റെ യഥാര്‍ഥ ഉടമ പ്രവാചകന്‍ തന്നെയാണെന്നും താന്‍ അതിന്റെ സൂക്ഷിപ്പുകാരന്‍ മാത്രമാണെന്നും അഹ്മദ് ഖസ്‌റജി പറഞ്ഞതായി കാന്തപുരം സുന്നി യുവജന വിഭാഗത്തിന്റെ മുഖപത്രമായ സുന്നി വോയ്‌സില്‍ വന്ന അഭിമുഖത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ നടന്ന മര്‍കസ് സമ്മേളനത്തിലാണ് മുടികൈമാറ്റം നടന്നത്.
ഈ മുടി സംരക്ഷിക്കുന്നതിന് 'ശഅ്‌റേ മുബാറക് മസ്ജിദ്' എന്ന പേരില്‍ പള്ളി പണിയാനാണ് ഇപ്പോള്‍ പണസമാഹരണം നടക്കുന്നത്. സുന്നി കാന്തപുരം വിഭാഗം രണ്ട് മേഖലകളിലായി ഇപ്പോള്‍ നടത്തിവരുന്ന നവോത്ഥാന ജാഥയിലെ പ്രധാന വിഷയം വിശുദ്ധ കേശവും അത് സംരക്ഷിക്കാന്‍ പണിയുന്ന പള്ളിയുമാണ്. പള്ളികളും മറ്റു സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് പണസമാഹരണം നടക്കുന്നത്. നാല് ലക്ഷം പേരില്‍നിന്ന് 1000 രൂപ എന്ന തോതില്‍ 40 കോടി രൂപ സമാഹരിക്കാനാണ് പരിപാടിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതിനായി 'ചരിത്ര സൗധത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാവുക' എന്ന അറിയിപ്പുമായി നിര്‍ദിഷ്ട പള്ളിയുടെ ബഹുവര്‍ണ ചിത്രം ആലേഖനം ചെയ്ത കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എങ്ങും സ്ഥാപിച്ചിട്ടുണ്ട്. പുറമെ കാന്തപുരം വിഭാഗത്തിന്റെ പള്ളികളില്‍ 1000 രൂപയുടെ കൂപ്പണുകള്‍ യഥേഷ്ടം എത്തിച്ചിട്ടുമുണ്ട്.
ഇങ്ങനെ ഒരു ഭാഗത്ത് പ്രചാരണം നടക്കുമ്പോഴാണ് കേരളത്തിലെ സുന്നികളുടെ ആധികാരിക പണ്ഡിത സഭയായ സമസ്ത മുശാവറ മുടിയില്‍ വഞ്ചിതരാവരുതെന്ന ഫത്‌വയുമായി രംഗത്തിറങ്ങിയത്. മുടി സംരക്ഷിക്കുന്നതിന് പള്ളി നിര്‍മിച്ചതിന് ഇസ്‌ലാമിക ചരിത്രത്തില്‍ മാതൃക ഇല്ലെന്നാണ് സമസ്തയുടെ നിലപാട്.
വിവാദ മുടിയുടെ ശരിയായ അടിസ്ഥാനം (സനദ്) വ്യക്തമാക്കാന്‍ കാന്തപുരം വിഭാഗത്തിനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത മുശാവറ ഇത്തരമൊരു ഫത്‌വ ഇറക്കിയത്.
സമസ്ത വിദ്യാര്‍ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫും യുവജന വിഭാഗമായ എസ്.വൈ.എസും വിവാദ മുടിക്കെതിരെ നേരത്തേ രംഗത്തുണ്ടായിരുന്നു.
മര്‍കസിലെ മുടി പ്രവാചകന്‍േറതാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയുമില്ലെന്ന് വ്യക്തമാക്കി മാര്‍ച്ച് 26ന് കോഴിക്കോട്ട് മുടി വിശദീകരണ സമ്മേളനവും എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ചിരുന്നു. മുടി കൈമാറിയ പരമ്പര മര്‍കസ് സമ്മേളനത്തില്‍ വിശദീകരിച്ചതും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സുന്നി വോയ്‌സില്‍ പ്രസിദ്ധീകരിച്ചതും പരസ്‌പര വിരുദ്ധമാണെന്നാണ് വിശദീകരണ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയത്. 2005 മുതല്‍ ഉത്തരേന്ത്യയില്‍നിന്ന് കാന്തപുരത്തിന് ലഭിച്ചുവെന്ന് പറയുന്ന പ്രവാചകന്‍േറതെന്ന് അവകാശപ്പെടുന്ന മറ്റൊരു മുടിയും മര്‍കസില്‍ സൂക്ഷിച്ചിട്ടുണ്ട്.
ആ മുടിയെക്കുറിച്ച് ഒന്നും പരാമര്‍ശിക്കാതെയാണ് പുതുതായി ലഭിച്ച മുടിക്കുവേണ്ടി കോടികള്‍ ചെലവിട്ട് പള്ളി പണിയുന്നതെന്നാണ് സമസ്തയുടെ ആരോപണം. സമസ്തയുടെ എതിര്‍പ്പിനിടയിലും പള്ളിയുടെ പണസമാഹരണത്തിന് വിവിധ തന്ത്രങ്ങളാവിഷ്‌കരിച്ചുവരുകയാണ് കാന്തപുരം വിഭാഗം. ലീഗിലെ ചില ഉന്നത നേതാക്കളുടെ ഒത്താശയോടെ മര്‍കസ് ഭാരവാഹികള്‍ പള്ളിയുടെ പണസമാഹരണത്തിനായി മുസ്‌ലിംലീഗ് അധ്യക്ഷനും സുന്നി യുവജന സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടിലും എത്തി. തങ്ങളില്‍നിന്ന് 1000 രൂപ സംഭാവന വാങ്ങിയെന്ന് മാത്രമല്ല,
പണം സ്വീകരിക്കുന്നത് മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു. ശഅ്‌റേ മുബാറക് മസ്ജിദ് ഫണ്ടിലേക്ക് ഹൈദരലി തങ്ങള്‍ പണം നല്‍കുന്ന ഫോട്ടോ ഫ്‌ളക്‌സില്‍ കാന്തപുരം വിഭാഗം കവലകള്‍ തോറും തൂക്കിയതും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതും സമസ്തയേയും പോഷക സംഘടനകളേയും ശരിക്കും വെട്ടിലാക്കി.
ഇതിനെത്തുടര്‍ന്ന് സമസ്തയുടെ സമ്മര്‍ദത്തിന് വഴങ്ങി ഹൈദരലി തങ്ങള്‍ക്ക് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തേണ്ടി വന്നു.
വീട്ടില്‍ സംഭാവന ചോദിച്ചെത്തുന്നവര്‍ അനുകൂലിക്കുന്നവരായാലും പ്രതികൂലിക്കുന്നവരായാലും വെറുംകൈയോടെ മടക്കാറില്ലെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു.
ഇതിനുശേഷം ഏപ്രില്‍ 21ന് കോഴിക്കോട്ട് ചേര്‍ന്ന സമസ്തയുടെ പണ്ഡിതസഭാ യോഗമാണ് മുടിയില്‍ വഞ്ചിതരാവരുതെന്ന് മുന്നറിയിപ്പ് നല്‍കിയത്.വിവാദം വകവെക്കാതെ പള്ളി നിര്‍മാണവുമായി സുന്നി കാന്തപുരം വിഭാഗം മുന്നോട്ടുപോവുകയാണ്. എന്നാല്‍, പള്ളി കോഴിക്കോട് ജില്ലയില്‍ എവിടെയാണ് സ്ഥാപിക്കുക എന്നത് വ്യക്തമാക്കാന്‍ ഇനിയും മര്‍കസ് ഭാരവാഹികളോ കാന്തപുരമോ തയാറായിട്ടില്ല.

ഉമര്‍ പുതിയോട്ടില്‍
മാധ്യമം 25/04/2011
"ധന സമ്പാദനത്തിനും യാഥാസ്ഥിതികത നില നിര്‍ത്താനും മാത്രമാണ് കാന്തപുരത്തിന് താല്പര്യമുള്ളത്." എം ഗംഗാധരന്‍